Skip to main content

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ
കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ
എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ
തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത്
അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്,
പിടി വിടുവിക്കാൻ, പിൻവലിയുവാൻ.
അതും വഴി മാറലുകളായിരുന്നു...
ആർക്കൊക്കെയോ വഴിയൊരുക്കുവാൻ,
ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ,
ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ,
എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ.
ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ.
ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ.
ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു
ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല.
കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ...
ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം:
"നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?"
ശരിയാണ്...
ഒന്നുമില്ല...
ഉള്ളിൽ വിപ്ലവം അലയടിച്ച് തുടങ്ങിയിരിക്കുന്നു
പിടിച്ചെടുക്കാവുന്ന അകലത്തിൽ പിടിവിട്ട് കളഞ്ഞവയുടെ കണക്കുപുസ്തകമാണ് മുന്നിൽ
ആർക്ക് വേണ്ടി? എന്തിന് വേണ്ടി?
വെറും ഭയം…
എതിർസ്വരങ്ങളോട്, മത്സരങ്ങളോട്, മല്ലിടലുകളോട്…
അതിന്നുമുണ്ട്,
ഉള്ളിൽ നുരയുന്ന വിപ്ലവസ്വരങ്ങളുമായി അത് കൊമ്പ് കോർക്കുന്നു
ഇവയിലൊന്ന് മരിച്ച് വീണേ പൊറുതിയുള്ളു
സ്വപ്നങ്ങളുടെ സെമിത്തേരിയിൽ,

ഇനിയൊരു സംസ്കാരം കൂടി ഉടൻ നടക്കേണ്ടതുണ്ട്...

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...