Skip to main content

Posts

Showing posts from January, 2013

നമുക്കൊക്കെ തന്ത ഉണ്ടായത് എങ്ങനെ?

തന്തയ്ക്കു പിറക്കുക എന്നൊരു പ്രയോഗം നമ്മുടെ നാട്ടില്‍ ഉണ്ടല്ലോ! ഈ തന്തയ്ക്കു പിറക്കല്‍ എന്നതുകൊണ്ട് സമൂഹത്തില്‍ അന്തസ്സോടെ ജീവിക്കുന്നതിനുള്ള ഒരു അടിസ്ഥാന ക്വാളിഫിക്കേഷന്‍ ആണ് ഉദേശിക്കുന്നത്. ഇതിന് സമാനമായി തള്ളയ്ക്കു പിറക്കല്‍ എന്നൊരു ആശയം തീരെ കാണാറില്ല എന്നത് ശ്രദ്ധിക്കണം. സ്വഭാവികമായും, നമ്മുടെ സാമൂഹ്യ ചുറ്റുപാടില്‍ ഈ 'തന്ത' എന്ന അച്ഛന്‍ നമ്മുടെ അന്തസ്സില്‍ വഹിക്കുന്ന അനിഷേധ്യമായ പങ്ക് ഈ പ്രയോഗം എടുത്ത് കാട്ടുന്നു. ഒരുത്തനെ വെല്ലു വിളിക്കുമ്പോള്‍ "ഒറ്റ തന്തയ്ക്കു പിറന്നവന്‍ ആണെങ്കില്‍ വാടാ" എന്ന്‍ ആക്രോശിക്കുന്നതും  സ്വന്തം ആദര്‍ശം ഉയര്‍ത്തിക്കാട്ടാന്‍ "എനിക്കു തന്ത ഒന്നേയുള്ളൂ" എന്ന്‍ പറയുന്നതും എല്ലാം ഈ 'തന്ത'യ്ക്കു കല്‍പ്പിക്കപ്പെട്ടിരിക്കുന്ന സാര്‍വത്രിക പ്രാധാന്യം ആണ് കാണിക്കുന്നത്. അപ്പോ ചോദ്യം ഇതാണ്- എങ്ങനെയാണ് നമുക്കൊക്കെ ഈ തന്ത ഉണ്ടായത്? ചോദ്യം ബയോളജി അല്ല, സാമൂഹ്യശാസ്ത്രമാണ്. എന്ന്‍ മുതലാണ് ഈ തന്ത എന്ന അച്ഛന്‍ ഇത്ര കേമന്‍ ആയത് എന്ന്‍? മനുഷ്യന്‍ അവന്റെ സാമൂഹ്യജീവിതം ആരംഭിക്കുന്ന സമയത്ത് അവന് അച്ഛന്‍ എന്നൊരു ബന്ധമേ ഇല്ലായിരുന്നു എന്ന

We are all alone

You think you see us You think you hear us But we are not what you see We are not what you hear You don't know us We don't even know ourselves We don't know each other All of us are alone, Although there's in an 'us' in us. We are lunatics We are loved for what we aren't We are pushed away for what we are We think alone We love alone We laugh alone And we cry alone We are lunatics

കീബോര്‍ഡില്‍ മുളയ്ക്കുന്ന ശാസ്ത്രജ്ഞന്‍മാര്‍

പശു ചാണകമിടുന്ന ഊര്‍ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന കറവയന്ത്രം, മഴപെയ്യുമ്പോള്‍ താനേ തുറക്കുന്ന സൌരോര്‍ജപ്രവര്‍ത്തിത കുട തുടങ്ങിയ തന്റെ ലോകോത്തര കണ്ടുപിടിത്തങ്ങള്‍ ഒരു പട്ടി പോലും തിരിഞ്ഞുനോക്കാത്തതില്‍ വല്ലാത്ത വിഷമത്തില്‍ ഇരിക്കുകയായിരുന്നു ശാസ്ത്രജ്ഞന്‍! ശാസ്ത്രജ്ഞന്‍മാരോട് ബഹുമാനം ഇല്ലാത്ത കണ്ട്രികളുടെ ലോകത്തെക്കാണല്ലോ തന്നെ ജനിപ്പിച്ച് തള്ളിയത് എന്നോര്‍ത്തു സ്വന്തം തന്ത-തള്ളമാരെ വരെ ചീത്ത വിളിച്ച് കൈമുട്ടിലെ വരട്ട് ചൊറിയില്‍ ചൂണ്ടാണി വിരല്‍ കൊണ്ട് ചൊറിഞ്ഞു സംവൃതരൂപങ്ങള്‍ തീര്‍ത്ത് ചാരുകസേരയില്‍ അങ്ങനെ കിടന്നു കുറെ നേരം. നാട്ടാരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, സഹശാസ്ത്രജ്ഞന്‍മാരും കണക്കാ. അവനൊക്കെ പുതുമ വേണമത്രേ, പുതുമ! ഇതേ അവന്മാര്‍ തന്നെ ആനപ്പിണ്ടത്തില്‍ നിന്നും ആവി പറക്കുന്നത് ഐന്‍സ്റ്റെയിന്‍റെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പരാജയമാണ് കാണിക്കുന്നത് എന്ന തന്റെ പുതുമയുള്ള കണ്ടുപിടിത്തത്തെയും പുച്ഛിച്ചു തള്ളി. ചൊറിഞ്ഞു ചൊറിഞ്ഞു തൊലി നീറി തുടങ്ങിയപ്പോള്‍ അല്പ നേരം റ്റീവി കണ്ടുകളയാം എന്ന്‍ തീരുമാനിച്ചു. ചാനലുകള്‍ അങ്ങനെ മാറി മാറി പോയപ്പോള്‍ പെട്ടെന്ന

ഇനിയെത്ര കാലമെന്നറിയില്ല

ഇനിയെത്ര കാലമെന്നറിയില്ല, ഇനിയെത്ര കാതമെന്നറിയില്ല പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ വടു വീണ പാദം വലിച്ചിഴയ്ക്കാം നിണം വാര്‍ന്ന മുറിവിലേക്കെരിവെയില്‍ ചാലിച്ച വേദന ലഹരിയായ് ആസ്വദിക്കാം കാലം ഉണക്കാത്ത കണ്ണുനീര്‍ച്ചാലുകള്‍ ഉയിരിന്നുറവപോല്‍ കാത്തുവെക്കാം ചീറിയടുക്കും കരിങ്കല്‍ചീളുകള്‍ വിരിമാറിലാദ്യന്തമേറ്റുവാങ്ങാം വയ്യ, തടുക്കുവാനാവതില്ല ഓടിയൊളിക്കുവാനറിവുമില്ല മുന്നിലോ പിന്നിലോ ആരുമില്ല കൂടെനടക്കുവാനാളുമില്ല ഏകനാണേകനാണന്നുമിന്നും ഏകാന്തമൂകമാണീയരങ്ങ് പലര്‍ പോയ വഴിയിലൂടെങ്ങോട്ടെന്നറിയാതെ വീണ്ടും, വടു വീണ പാദം വലിച്ചിഴയ്ക്കാം ഇനിയെത്ര കാലമെന്നറിയില്ല, ഇനിയെത്ര കാതമെന്നറിയില്ല