Skip to main content

Posts

Showing posts from October, 2010

Now is the time

Beneath the star studded canopy of sky To the one who wished to be with me I bursted out those words from myself Words I was never used to Words of disgrace and anger I said I was sick of companionships And I wanted her to be away Thereafter I never heard from her No one heard from her thereafter She found it attractive to be in the other world. Well, that was the worst revenge she could take. I found myself at my wit's end Now to anyone who hates me- Its the easiest time to take your revenge Tell me her name, blame me You can send me behind the bars of an asylum. - A mad man's chest   authored by myself.

"ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു"

ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക, ആ വാചകത്തിന്റെ അര്‍ഥം വളരെ സങ്കീര്‍ണമാണ്. അങ്ങനെ ഒരാള്‍ പറയുമ്പോള്‍ അവിടെ കുറഞ്ഞത് രണ്ട് ധാരണകള്‍ ഉണ്ട്; ഒരു തെറ്റായ ധാരണ, ഒരു ശരിയായ (അല്ലെങ്കില്‍ ശരിയായതെന്നു തോന്നുന്ന) ധാരണ. ഇവ രണ്ടും പരസ്പര വിരുധമായിരിക്കും. ഒരു തവണ ചില വ്യക്തികളോ സാഹചര്യങ്ങളോ ചേര്‍ന്ന് നിങ്ങളില്‍ ഒരു ധാരണ ഉണ്ടാക്കുന്നു, പിന്നീട് അതേ സാഹചര്യങ്ങളോ മറ്റെതെന്കിലുമോ പഴയതിന് വിരുദ്ധമായ മറ്റൊരു ധാരണ ഉണ്ടാക്കി. അപ്പോഴായിരിക്കുമല്ലോ മിക്കവാറും തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നത്. പക്ഷെ ആലോചിക്കുക-എന്തായാലും ഒരു തവണ തെറ്റ് പറ്റി. പക്ഷെ അത് ആദ്യത്തെതിലോ രണ്ടാമത്തെതിലോ? രണ്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരുമിച്ച് സത്യമാവാന്‍ കഴിയില്ലല്ലോ. അവയില്‍ ഒന്നെങ്കിലും കള്ളമായെ പറ്റൂ. പക്ഷെ അവയില്‍ സത്യവും കള്ളവും തിരിച്ചറിയല്‍ പലപ്പോഴും വിഷമകരമാണ്. എനിക്ക് തെറ്റ് പറ്റി എന്ന് ഞാന്‍ പറഞ്ഞേക്കാം, പക്ഷെ എവിടെയാണ് തെറ്റ് പറ്റിയത് എന്ന്‍ ഒരിക്കലും ഉറപ്പോടെ പറയാന്‍ എനിക്ക് കഴിയില്ല.

എന്തിനെന്ന ചോദ്യം

മനുഷ്യന്‍ ഉണ്ടായിട്ടു ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവന്റെ രീതികളും ചിന്താഗതികളും സംസ്കാരവും (അങ്ങനെ ഒന്നുണ്ടെങ്കില്‍) എല്ലാം മാറുന്നു. അവന്‍ ജനിക്കുന്നു, മരിക്കുന്നു. രണ്ടും ഒറ്റയ്ക്ക്. ഇവകള്‍ക്കിടയില്‍ കുറെ പേരെ കാണുന്നു, അറിയുന്നു അല്ലെങ്കില്‍ അറിയുന്നതായി ഭാവിക്കുന്നു, എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വെറുതെ, ജനനത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ എന്തൊക്കെയോ കോപ്രായങ്ങള്‍. ഇതൊക്കെ എന്തിന് എന്ന് കുറെ പേര്‍ ചിന്തിക്കുന്നു. ആര്‍ക്കും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ചിലര്‍ സ്വയം ഉത്തരം സൃഷ്ടിക്കുന്നു. ഞാന്‍ ജനിച്ചത് നിനക്ക് വേണ്ടിയാണെന്ന് ചില കാമുകീ-കാമുകന്മാര്‍ പരസ്പരം പറയുന്നത് കേള്‍ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ ഞാന്‍ ജനിച്ചത് നിന്നെ കൊല്ലാനാണെന്ന് പറയുന്നതിലേക്കുംഎത്താറുണ്ട്. ജനിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് തോന്നുമ്പോള്‍ ചിലര്‍ ആ ചോദ്യം ഉപേക്ഷിച്ച് ജീവിക്കുന്നത് എന്തിനെന്ന താരതമ്യേന എളുപ്പമുള്ള ചോദ്യത്തിന് പിന്നാലെ പോകും. അവിടെയും ഉത്തരം സ്വയം ഉണ്ടാകുന്നില്ല ഏന് വരുമ്പോള്‍ ഉത്തരം അവനവന്‍ തന്നെ സ്രിഷ്ടിക്കെണ്ടിവരും. ഏതൊരു ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ട്. ചോദ്യകര