Skip to main content

Posts

Showing posts from May, 2013

എന്തല്ല ബിഗ് ബാംഗ്?

"ഒന്നുമില്ലായ്മയില്‍ നിന്നും ഒരു വലിയ പൊട്ടിത്തെറിയോടെ പെട്ടെന്ന് എല്ലാം ഉണ്ടായത്രേ! ഹ ഹ ഹ!" ഏതാണ്ട് മിക്ക യുക്തി-അയുക്തി വാഗ്വാദങ്ങളിലും പുച്ഛത്തോടെ ശാസ്ത്രവിരോധികള്‍ ഉപയോഗിയ്ക്കുന്ന ഒരു ആയുധമാണ് ബിഗ് ബാംഗ് എന്ന പ്രപഞ്ചോല്‍പ്പത്തി സിദ്ധാന്തത്തിലെ ഈ 'ഒന്നുമില്ലായ്മയില്‍ നിന്നും പൊട്ടിത്തെറിച്ച് എല്ലാം ഉണ്ടാകുന്ന', കേള്‍ക്കുമ്പോ തന്നെ കുട്ടിക്കഥ പോലെ തോന്നുന്ന ആശയം. ഒറ്റ നോട്ടത്തില്‍ എന്തായാലും ഇതിനേക്കാള്‍ ലോജിക്ക് ഉള്ള കഥയാണ് ദൈവം എന്ന സയന്‍റിസ്റ്റ് ഏറ്റെടുത്ത് വിജയിപ്പിച്ച ആറ് ദിവസത്തെ ടെന്യുയര്‍ ഉള്ള ഒരു പ്രൊജക്റ്റ് ആണ് പ്രപഞ്ചനിര്‍മ്മാണം എന്ന കഥ! ഇത്തരുണത്തില്‍ വായനക്കാരെ ബിഗ് ബാംഗ് തിയറി പഠിപ്പിക്കുന്ന ഒരു ലേഖനമല്ല ഇത്. മറിച്ച് ഇതിനെക്കുറിച്ച് പഠിയ്ക്കാതെ വിമര്‍ശകര്‍ സ്ഥിരം ഉന്നയിക്കുന്ന ചില മുറിവാദങ്ങള്‍ക്കുള്ള മറുപടിയാണ്. അതായത്, എന്താണ് ബിഗ് ബാംഗ് എന്നതല്ല, എന്തല്ല ബിഗ് ബാംഗ് എന്നതാണ് ഇവിടത്തെ വിഷയം. ബിഗ് ബാംഗ് Vs പൊട്ടിത്തെറി: ആറ്റത്തിന്റെ ഘടന പോലുള്ള മിക്ക ശാസ്ത്രസിദ്ധാന്തങ്ങള്‍ക്കും ഉള്ള ഒരു പ്രശ്നമുണ്ട്. മുന്നനുഭവങ്ങള്‍ കൊണ്ട് മനസ്സില

ഫിലമറ്റോളജി- ഉമ്മ വെക്കുന്ന ശാസ്ത്രം

ഈ ശാസ്ത്രജ്ഞര്‍ വലിയ തമാശക്കാരാണ്. ഉമ്മ വെക്കുന്നതിനെ കുറിച്ച് പഠിക്കാനും ഉണ്ട് അവര്‍ക്കൊരു ശാസ്ത്രശാഖ-ഫിലമറ്റോളജി (Philematology). മാസങ്ങള്‍ പ്രായമുള്ള സ്വന്തം കുഞ്ഞിന്റെ നെറ്റിയില്‍ വാത്സല്യത്തോടെ ഉമ്മ വെക്കുമ്പോഴോ അവസരം വരുമ്പോള്‍ പാത്തും പതുങ്ങിയും പ്രേമഭാജനത്തിന് ചൂടനൊരു കിസ്സ് വെച്ചു കൊടുക്കമ്പോഴോ ഒരു പെണ്‍കുട്ടിയെ സ്റ്റേജില്‍ വച്ച് ചുംബിച്ച് സദാചാര-അണ്ണന്‍മാരുടെ തെറിവിളി കേട്ട കമല്‍ഹാസന്റെ കാര്യം ചര്‍ച്ച ചെയ്യുമ്പോഴോ നിങ്ങളോര്‍ത്തിട്ടുണ്ടോ ഈ ഉമ്മ ഇത്രയും വല്യ സംഭവമാണെന്ന്? എന്നാ കേട്ടോ, ഉമ്മ എന്ന്‍ പറയുന്നത് അത്ര നിസ്സാര സംഗതിയൊന്നും അല്ല. കാണ്ഡം കാണ്ഡമായിട്ട് അങ്ങനെ കിടക്കയാണ് ഉമ്മ വിശേഷങ്ങള്‍! എന്താണ് ഉമ്മ? ഒരു വ്യക്തിയുടെയോ വസ്തുവിന്റെയോ ശരീരത്തില്‍ ചുണ്ടുകള്‍ ചേര്‍ക്കുന്ന പ്രവൃത്തിയാണ് ഉമ്മ എന്ന്‍ പറയാം. എന്നാല്‍ ഇതിന് അര്‍ത്ഥങ്ങള്‍ സാഹചര്യത്തിനും ഉള്‍പ്പെടുന്ന വ്യക്തികള്‍ക്കും അനുസരിച്ചു മാറും. പ്രണയമോ സ്നേഹമോ വാത്സല്യമോ ബഹുമാനമോ ഭക്തിയോ സൌഹൃദമോ ആചാരമോ വരെ അങ്ങനെ ഉമ്മയുടെ അര്‍ത്ഥങ്ങള്‍ എന്തുമാവാം. ഇങ്ങനെ അര്‍ത്ഥങ്ങളും ചെയ്യുന്ന രീതികളും മാറാമെങ്കില്‍ പോലും വൈകാരിക അടു

മീര ചിരിക്കാന്‍ പഠിക്കുന്നു

"എന്റെ വാക്കുകള്‍ മരിച്ചു പോയിരിക്കുന്നു ജീവന്‍" അത് പറയുമ്പോള്‍ എന്റെ സ്വരത്തില്‍ ഉണ്ടായിരുന്ന ഭാവം എന്തായിരുന്നു എന്നറിയില്ല. നിരാശയാണോ സങ്കടമാണോ, ഇനി ഒരു കുറ്റബോധമാണോ. അവന്‍ ഒന്ന്‍ മന്ദഹസിച്ചതേ ഉള്ളൂ.  "സത്യമായും... എന്റെ വാക്കുകള്‍ മരിച്ചിരിക്കുന്നു. ഇന്നീ പുസ്തകം നിന്റെ കൈയിലേക്ക് വെച്ചു തരുമ്പോള്‍ നിന്നോട് സംസാരിക്കുവാന്‍ ഇതിന്റെ ആദ്യ പേജില്‍ എന്റേതായി കുറച്ചു വാക്കുകള്‍... അതെന്റെ ഒരു സ്വപ്നമായിരുന്നു. മണിക്കൂറുകളോളം ഇരുന്നു ഞാന്‍... അറ്റമറിയാത്ത നാഡീകോശങ്ങള്‍ മുതല്‍ വിരല്‍ത്തുമ്പുകള്‍ വരെ എന്നിലെ സൃഷ്ടിപരതയുടെ ഓരോ അണുവും അറച്ചു നിന്നതേയുള്ളൂ. നിനക്കായി ഒരു വാചകം പോലും നല്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. ഇപ്പോ ഇടറിയ അക്ഷരങ്ങളില്‍ ആ പേജില്‍ നീ കാണുന്ന 'നിനക്കായി' എന്ന ഒറ്റ വാക്ക് എന്റെ നിസ്സഹായതയാണ്." "എപ്പോഴും എഴുതിക്കൊണ്ടിരിക്കാന്‍ കഴിയണം എന്ന്‍ നിര്‍ബന്ധമുണ്ടോ മീരാ?" കപ്പില്‍ അവശേഷിച്ച അവസാനതുള്ളി കട്ടന്‍കാപ്പിയും വായിലേക്ക് ഇറ്റിച്ചുകൊണ്ട് ജീവന്‍ ഒരു കൊച്ചു കുസൃതിച്ചിരിയോടെ ചോദിച്ചു. "അതല്ല ജീവന്‍... ഞാന്‍ ഇങ്ങനായിരുന്നില്ല. ഈ ശൂന്യത എനിക

യാമിനി തങ്കച്ചിയും ചാള്‍സ് ഡാര്‍വിനും

അടുത്തിടെ കേരളം ഒരുപാട് ചര്‍ച്ച ചെയ്ത പേരാണ് യാമിനി തങ്കച്ചി എന്ന സ്ത്രീയുടേത്. എന്നാല്‍ അതിനു മാത്രം എന്തായിരുന്നു ആ സ്ത്രീയ്ക്ക് കേരളീയരുടെ പൊതുജീവിതത്തില്‍ ഉള്ള സ്ഥാനം? അവരുടെ കുടുംബജീവിതത്തില്‍ ഉള്ള പ്രശ്നങ്ങള്‍ക്ക്, പങ്കാളി ഒരു മന്ത്രി ആയിരുന്നു എങ്കില്‍ പോലും, എന്തായിരുന്നു  കേരളസമൂഹത്തില്‍ പ്രസക്തി? യാതൊരു രീതിയിലും സ്വന്തം ജീവിതത്തെ ബാധിയ്ക്കാത്ത ഈ വിഷയത്തില്‍ ആവറേജ് മലയാളി കാണിച്ച താത്പര്യം സെന്‍സേഷണലിസ്റ്റ് മാധ്യമങ്ങളും രാഷ്ട്രീയസ്ഥാപിത താത്പര്യക്കാരും മുതലെടുത്തതിന്റെ ഫലമാണ് അന്ന് നമ്മള്‍ കണ്ട ചര്‍ച്ചാ കോലാഹലങ്ങള്‍ എന്നത് വ്യക്തമാണ്. ആ വാര്‍ത്ത മാത്രമല്ല, പൊതുസമൂഹത്തിന് യാതൊരു പ്രസക്തിയും ഇല്ലാത്ത, ഉണ്ണി മുകുന്ദന്‍ രമ്യാ നമ്പീശനെ പ്രേമിക്കുന്നുണ്ടോ, ദിലീപും മഞ്ജു വാര്യരും പിരിയാന്‍ പോകുവാണോ എന്നൊക്കെയുള്ള അനവധി ചര്‍ച്ചകള്‍ നമ്മുടെ മാധ്യമങ്ങളില്‍ ഇടം നേടുമ്പോ പൊതുസമൂഹം അടിസ്ഥാനപരമായി ഒരുതരം പരദൂഷണത്തിന്റെ സുഖമാണ് ആസ്വദിക്കുന്നത്. നാട്ടിന്‍ പുറത്തെ രണ്ടു പേര്‍ വേലിക്കരുകില്‍ നിന്ന്‍ പൊതു അയല്‍വാസിയെ കുറിച്ചുള്ള 'രസികന്‍' കഥകള്‍ പറയുന്നതുപോലെ തന്നെ. സെലി

പണി അറിയാതെ ഫിസിക്സ് മാഷക്കിട്ട് പണിയാനിറങ്ങിയവര്‍!

ഇപ്പോ ഫെയിസ്ബുക്കില്‍ പടര്‍ന്ന് പിടിക്കുന്ന ഒരു കിടിലന്‍ വീഡിയോ ഉണ്ട്. ഒരു ഫിസിക്സ് മാഷക്ക് പണി വന്ന വഴി എന്നാണ് പേര്. സംഗതി സായിപ്പിന്റെ നാട്ടില്‍ ഒരുപാട് ഓടി പണി ഇങ്ങോട്ട് വാങ്ങി തളര്‍ന്ന ഒരു സാധനം തന്നെയാണ് ഫിസിക്സ് മാഷക്ക് പണി കൊടുക്കുന്നു എന്ന അവകാശവാദത്തോടെ ഇപ്പോ അവതരിച്ചിരിക്കുന്നത്. ഒരു അദ്ധ്യാപകനും വിദ്യാര്‍ത്ഥിയും തമ്മിലുള്ള സംഭാഷണത്തിന്റെ രൂപത്തില്‍ ദൈവവിശ്വാസത്തെ പൊക്കുകയും ഒപ്പം സയന്‍സിനെ താഴ്ത്തുകയും ചെയ്യുന്ന ഒരു പഴയ ലേഖനമാണ് ഐറ്റം. ഇത് വിദേശത്ത് ഐന്‍സ്റ്റീന്‍റെ പേരിലും, ഏതൊരു കെട്ടുകഥയെയും പോലെ പ്രാദേശിക രൂപാന്തരം സംഭവിച്ച് ഇന്ത്യയില്‍ അബ്ദുള്‍ കലാമിന്റെ പേരിലും പണ്ടേ പ്രചരിച്ചിരുന്നു. അന്നത് വാങ്ങിക്കൂട്ടിയ പണികളുടെ ചരിത്രം ഒന്നും അറിയാതെ ഒരുകൂട്ടം അണ്ണന്‍മാര്‍ ഇപ്പോ വീണ്ടും അത് പുതിയ കുപ്പിയില്‍ അടച്ച് വീഡിയോ രൂപത്തില്‍ വിതരണം ചെയ്യുന്നുണ്ട്. കീഴെ കാണുന്ന ലൈക്കുകളുടെയും ഷെയറുകളുടെയും എണ്ണം കാണുമ്പോള്‍, പുതിയ ഫ്ലേവറില്‍ വീഞ്ഞിന് നല്ല കച്ചവടം ഉണ്ട് എന്ന്‍ തന്നെ കാണാം. മെയ്ക്കിങ്ങിന്റെ ദൃഷ്ടിയില്‍ ശരാശരി നിലവാരം പോലും പുലര്‍ത്താത്ത ആ വീഡിയോ ഉള്‍ക്കൊള്ളു