Skip to main content

Posts

Showing posts from September, 2015

ശ്രീനിവാസന്റെ തോന്നിവാസവും മരുന്നുപേടിയും

ഞാൻ ഈ പ്രശ്നം സിനിമയാക്കാൻ പോകുകയാണ്. അതുകൊണ്ട് സിനിമയിലെ ആശയം ഇപ്പോൾ മറ്റൊരുവിധത്തിൽ വെളിപ്പെടുത്താൻ മടിയുണ്ട്. അപ്പോ അദ്ദാണ് കാര്യം. ക്യാൻസറിനെ കുറിച്ച് കൂടുതൽ അറിയാൻ തന്റെ വരാൻ പോകുന്ന സിനിമ കാണണമെന്നാണ് ശ്രീനിവാസൻ സാറ് പറഞ്ഞുവരുന്നത്. കുറേ നാളായി അറിയാത്ത കാര്യങ്ങളിൽ വിടുവായത്തം എഴുന്നള്ളിച്ചുകൊണ്ടിരുന്നത് നാട്ടുകാരുടെ അജ്ഞത മുതലെടുത്ത് ആളാവാനാണ് എന്നാണ് കരുതിയത്. ഈ രീതിയിലാണെങ്കിൽ ഈ മനുഷ്യൻ ചെയ്യുന്നത് ക്രിമിനൽ കുറ്റമാണ്.    എന്തെങ്കിലുമൊന്ന് പ്രചരിപ്പിക്കാൻ ഏറ്റവും നല്ല മാർഗം അതിനെ ഭയത്തിൽ പൊതിഞ്ഞ് വിടുക എന്നതാണ്. പരിണാമപരമായി തന്നെ ഭയം, അപഖ്യാതി, വെറുപ്പ് തുടങ്ങിയ നെഗറ്റീവ് കാര്യങ്ങൾ ഏറ്റെടുത്ത് പ്രചരിപ്പിക്കാനാണ് നമ്മുടെ പ്രവണത. റാങ്ക് നേടിയ കുട്ടിയെക്കാൾ പെട്ടെന്ന് പ്രശസ്തി കിട്ടുന്നത് ഹെഡ്മാസ്റ്ററെ കല്ലെറിഞ്ഞ കുട്ടിയ്ക്കായിരിക്കുമല്ലോ. വാട്സാപ്പിലും മറ്റും ഷെയർ ചെയ്ത് വരുന്ന ഭൂരിഭാഗം സന്ദേശങ്ങളുടേയും ടോൺ “ഇത് ഷെയർ ചെയ്യു, നിങ്ങളേയും കൂട്ടുകാരേയും ഈ അപകടത്തിൽ നിന്ന് രക്ഷിക്കൂ” എന്നല്ലേ? ആൾട്ടർനേറ്റ് മെഡിസിൻ പ്രചരണങ്ങളുടെ പൊതുസ്വഭാവം നോക്കിയാലും ഇത് പ്രകടമാണ്. പ്രകൃത

ഗുരുത്വാകർഷണം- ആപ്പിൾ മുതൽ ബ്ലാക് ഹോൾ വരെ

ഗുരുത്വാകർഷണം എവർക്കും സുപരിചിതമായ ഒന്നാണ്. കുട്ടിക്കാലത്ത് പിച്ചവെക്കാൻ തുടങ്ങുമ്പോൾ മുതൽ സൈക്കിളോടിക്കാൻ പഠിയ്ക്കുമ്പോഴും, പടിക്കെട്ടിറങ്ങുമ്പോഴും, ഒറ്റത്തടി പാലത്തിലൂടെ നടക്കാൻ ശ്രമിക്കുമ്പോഴുംഒക്കെ ഗുരുത്വാകർഷണവുമായി നേർക്കുനേർ മല്പിടുത്തം നടത്തിയിട്ടുള്ളവരാണ് നമ്മൾ. ഈ ഗുരുത്വാകർഷണത്തെക്കുറിച്ചുള്ള നമ്മുടെ ശാസ്ത്രീയ അറിവിന്റെ ചരിത്രപരമായ വഴി അന്വേഷിയ്ക്കലാണ് ഈ പ്രഭാഷണത്തിന്റെ ഉള്ളടക്കം. അതിനെക്കുറിച്ചുള്ള നമ്മുടെ മനസ്സിലെ ആദ്യചിത്രമായ ന്യൂട്ടന്റെ ആപ്പിൾ മുതൽ, ഐൻസ്റ്റൈന്റ ആപേക്ഷികതാ സിദ്ധാന്തം വിശദീകരിയ്ക്കുന്ന ബ്ലാക് ഹോളുകൾ വരെ. പരമാവധി (അമിത)ലളിതവൽക്കരിച്ചുകൊണ്ടുള്ള വിശദീകരണമാണ് പലയിടത്തും. ഒരു മണിക്കൂർ സമയവും താത്പര്യവും കൈയിലുള്ളവർ തല വെക്കൂ...  (ഒരു അമച്ചർ വീഡിയോ പകർപ്പാണ്. വേണ്ടത്ര പ്രകാശം ഇല്ലാത്തതുകൊണ്ടുള്ള സാങ്കേതികപരിമിതി ക്ഷമിയ്ക്കുക. എന്നെ കാണാനേ വ്യക്തതക്കുറവുള്ളു, സ്ലൈഡുകളെല്ലാം കാണാം എന്നതാണ് ഏക ആശ്വാസം  )

ഡബിൾ ബാരൽ, ഡബിൾ ഫൺ!

റിലീസിന് വളരെ മുന്നേ തന്നെ ട്രെയ്‌ലർ പുറത്തുവന്ന ഒരു സിനിമയായിരുന്നു ഡബിൾ ബാരൽ. തീയറ്ററുകളിൽ ആ ട്രെയ്‌ലർ കണ്ടുകണ്ട് മടുത്തിരുന്നു എന്ന് വേണം പറയാൻ. ഒരുപക്ഷേ വരാൻ പോകുന്ന സിനിമ എത്തരത്തിലുള്ള ഒന്നാണെന്ന് ആരും അറിയാതെ പോകരുത് എന്ന് ഇതിന്റെ അണിയറക്കാർ വിചാരിച്ചിരിയ്ക്കും എന്ന് തോന്നുന്നു. കാരണം ട്രെയ്‌ലർ നൽകുന്ന സന്ദേശം എന്താണോ അതിൽ നിന്ന് അല്പം പോലും പിന്നോട്ടോ മുന്നോട്ടോ ഈ സിനിമ പോകുന്നില്ല. ആദ്യമേ കൺഫ്യൂഷന് വക നൽകാതെ പറയട്ടെ, ഇരട്ടക്കുഴൽ എനിയ്ക്ക് പെരുത്ത് ഇഷ്ടമായി. ട്രെയ്‌ലർ, ഓൺലൈൻ റിവ്യൂകൾ (രണ്ടോ മൂന്നോ വാചകങ്ങളിൽ ചുരുക്കി എഴുതിയവ ഒഴികേ മറ്റ് റിവ്യൂകൾ ഒന്നും സിനിമ കാണും മുന്നേ വായിക്കാറില്ല) എന്നിവയിൽ നിന്ന് കിട്ടിയ ഒരു മുൻധാരണയുമായാണ് ഇന്നലെ ഡബിൾ ബാരലിന് കയറിയത്. ട്രെയ്‌ലറിൽ നിന്ന് കിട്ടിയ ധാരണ അരക്കിട്ട് ഉറപ്പിക്കാനെന്നോണം വരാൻ പോകുന്നത് ഏത് രീതിയിലുള്ള സന്ദർഭങ്ങളും കഥാപാത്രങ്ങളും ആയിരിക്കും എന്ന് മുന്നറിയിപ്പ് തരാൻ സിനിമയുടെ ആദ്യത്തെ അഞ്ച് മിനിറ്റിനുള്ളിലെ ടൈറ്റിലുകളും ഇൻട്രോകളും ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതോടെ കാണാൻ പോകുന്ന പൂരത്തിന് പറ്റിയ രീതിയിൽ മനസിനെ പാകപ്പെടുത്തി ഇരിക