Skip to main content

Posts

Showing posts from July, 2015

കൊലപാതകം ആഘോഷിക്കപ്പെടുമ്പോൾ

ചില മരണങ്ങൾ ആളുകൾക്ക് ഇഷ്ടമാണ്, അവ രാജ്യസ്നേഹം പ്രകടിപ്പിക്കാനുള്ള അവസരമാണത്രേ. ഇല്ലാത്ത രാജ്യസ്നേഹം (രാജ്യത്തിന്റെ ജനാധിപത്യ-മതേതര-പൗരാവകാശ മൂല്യങ്ങളെക്കുറിച്ച് ഒരു ചുക്കും അറിയാത്തവർക്ക് എന്ത് രാജ്യസ്നേഹമുണ്ടെന്നാണ്!) ഉണ്ടെന്ന് കാണിക്കാൻ ഇടക്കിടക്ക് ആരെങ്കിലുമൊക്കെ ചാവുകയോ കൊല്ലപ്പെടുകയോ വേണം. ആർത്ത് വിളിച്ച് കൊരവയിട്ട് 'ഇൻഡ്യ ജയിച്ചേ' (ഫയൽവാൻ ജയിച്ചേ!) എന്ന് വിളിച്ചുപറഞ്ഞ് നമുക്ക് സുഖമായി ഉറങ്ങാമല്ലോ. ഒരു അഫ്സൽ ഗുരുവോ ഒരു യാക്കൂബ് മേമനോ വധിക്കപ്പെടുന്നു എന്നതല്ല, ഒരു രാജ്യത്തെ പരമോന്നത ശിക്ഷ വധം ആണെന്ന സാഹചര്യമാണ് പ്രധാനവിഷയം. അതിനി ഗോവിന്ദച്ചാമി ആയാലും ഒസാമ ബിൻ ലാദൻ ആയാലും ഇവരുടെയൊക്കെ ചെയ്തികൾ മൂലം ദുരന്തം നേരിട്ട ആരെങ്കിലും വികാരത്തിന്റെ പേരിലോ പ്രതികാരത്തിന്റെ പേരിലോ ഇവരെ കൊല്ലുന്നതുപോലല്ല, ഒരു സ്റ്റേറ്റ് കൊലവിളി മുഴക്കുന്നത്. നിയമമോ നീതിയോ വൈകാരികമല്ല. അത് വികാരങ്ങളിൽ നിന്ന് സ്വതന്ത്രമാണ്, സ്വതന്ത്രമാകേണ്ടതാണ്. പകരത്തിന് പകരം എന്നത് വൈകാരിക ചിന്തയാണ്. അതൊരു സ്റ്റേറ്റിന് ചേർന്നതല്ല. ആരുടെയെങ്കിലും, അതിനി എത്ര വലിയ കൂട്ടം ആളുകളുടേതായാലും, വികാരം ആയിരിക്കരുത് നീതിനിർവഹണത്

കറുപ്പും വെളുപ്പും മാത്രം കണ്ടാൽ മതിയോ?

ചിന്തകളെ കെട്ടഴിച്ച് വിട്ടാൽ അത് സ്വതന്ത്രമായി പറന്നുനടക്കും എന്നത് തെറ്റിദ്ധാരണയാണ്. എപ്പോഴും ഇഷ്ടപ്പെട്ട കാര്യങ്ങളെ ചുറ്റിപ്പറ്റിയും ഇഷ്ടക്കേടുള്ളതോ മനസിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആയ കാര്യങ്ങളെ വികർഷിച്ച് ഒഴിവാക്കിയും ആയിരിക്കും അത് സഞ്ചരിക്കുന്നത്. ചരട് പൊട്ടിയ പട്ടം പോലെ- സ്വതന്ത്രമായി പറക്കുന്നു എന്ന് തോന്നിയാലും, പെട്ടെന്ന് കണ്ണിൽ പെടാത്ത ഒരു കാറ്റ് അതിനെ നിയന്ത്രിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ സ്വതന്ത്രചിന്ത അഥവാ ഫ്രീതിങ്കിങ് ഇത്തിരി കഷ്ടപ്പെട്ട് മാത്രം സ്വായത്തമാക്കാവുന്ന, കിട്ടിയാൽ തന്നെ ഇടക്കിടക്ക് പരിശോധിച്ച് മായം കലർന്നിട്ടില്ല എന്ന് ഉറപ്പിച്ചിട്ട് മാത്രം പ്രയോഗിക്കേണ്ട ഒന്നാണ്. ചിന്ത സ്വതന്ത്രമാണോ എന്ന് പരിശോധിക്കാൻ ഞാനുപയോഗിക്കുന്ന ഒരു ലിറ്റ്മസ് ടെസ്റ്റുണ്ട്- ഇഷ്ടമുള്ള കാര്യങ്ങളെയോ ആളുകളേയോ മറ്റാരെങ്കിലും വിമർശിക്കുന്നത് ശ്രദ്ധിക്കുക. മനസ്സിന് പ്രത്യേകിച്ച് അസ്വസ്ഥതയൊന്നും തോന്നാതെ അത് കേൾക്കാനും പരിശോധിക്കാനും കഴിയുന്നുണ്ടെങ്കിൽ ചിന്താസ്വാതന്ത്ര്യത്തിന് കാര്യമായ കോട്ടമൊന്നും സംഭവിച്ചിട്ടില്ലാ എന്ന് മനസിലാക്കാം. ഒരുഘട്ടം കൂടി കടന്നാൽ ഇഷ്ടമുള്ള കാര്യങ്ങളുടേയോ ആളുകളുടേയോ മ

കൊല്ലേണ്ടിടത്ത് കൊന്നുതന്നെ ആകണം

മറ്റ് ജീവിവർഗങ്ങളെക്കാൾ മഹത്തരമായ, ആരോ സ്വർഗത്തിൽ നിന്ന് നേരിട്ട് കെട്ടിറക്കിയ മുതലുകളാണ് തങ്ങൾ എന്ന അഹന്ത മനുഷ്യനുണ്ട്. ഒട്ടുമിക്ക മതങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഈ ആശയത്തെയാണ് ഉദ്ഘോഷിക്കുന്നതും. ഇതാണ് തെരുവുനായകളുടെ കാര്യത്തിലും പലരുടേയും അഭിപ്രായങ്ങളെ നയിക്കുന്നത്. കൊല്ലുക എന്ന പ്രവൃത്തി ഒരു ജീവിയുടെ ജീവിക്കാനുള്ള അവകാശത്തെ കവർന്നെടുക്കലാണ് എന്ന രാഷ്ട്രീയമായ ന്യായമല്ല അവരിൽ പലരുടേതും. പകരം, കൊല്ലുക എന്ന പ്രവൃത്തി ക്രൂരമാണ്, സഹജീവികളോടുള്ള സ്നേഹമില്ലായ്മയാണ്, ദൈവം കൊടുത്ത ജീവൻ മനുഷ്യൻ എടുക്കുകയാണ് തുടങ്ങിയ വൈകാരികമോ മതപരമോ ആയ ന്യായങ്ങളാണധികവും.  കൊല്ലുക അല്ലെങ്കിൽ ജീവനെടുക്കുക എന്നത് ജീവലോകത്തിലെ ഒരു അടിസ്ഥാന പ്രക്രിയയാണ്. ഭക്ഷ്യശൃംഖലയുടേയും അതുവഴി മൊത്തം പരിസ്ഥിതിയുടേയും വരെ സന്തുലനത്തിന്റെ ആണിക്കല്ലാണത്. കൊല്ലുക എന്ന പ്രവൃത്തിയുടെ ഗുണദോഷമാണ് വിഷയമെങ്കിൽ അത് ആര് എന്തിനുവേണ്ടി ചെയ്യുന്നു എന്നത് മാനദണ്ഡമാകരുതല്ലോ. ഭൂമിയിലെ അവസാനത്തെ മാനിന് പിറകേ ഭൂമിയിലെ അവസാനത്തെ സിംഹം ഓടുകയാണെങ്കിൽ നമ്മൾ ആരുടെ ഭാഗത്താണ് നിൽക്കേണ്ടത്?  പക്ഷേ ഒരു മാനിനെ വേട്ടവിനോദത്തിന്റെ ഭാഗമായി ഒരു മനുഷ്യൻ കൊല്ലുന

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത് അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്, പിടി വിടുവിക്കാൻ, പിൻവലിയുവാൻ. അതും വഴി മാറലുകളായിരുന്നു... ആർക്കൊക്കെയോ വഴിയൊരുക്കുവാൻ, ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ, ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ, എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ. ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ. ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ. ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല. കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ... ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം: "നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?" ശരിയാണ്... ഒന്നുമില്ല... ഉള്ളിൽ വിപ്ലവം

മനുഷ്യൻ ശരിക്കും ചന്ദ്രനിൽ ഇറങ്ങിയിരുന്നോ?

മനുഷ്യന്റെ ചന്ദ്രയാത്രയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമിട്ട പോസ്റ്റിന് കീഴിലായും മെസേജായും പലരും ആ സ്ഥിരം ചോദ്യം ഉന്നയിച്ചു- “മ നുഷ്യൻ ശരിയ്ക്കും ചന്ദ്രനിലിറങ്ങി എന്ന് വിശ്വസിക്കുന്നുണ്ടോ? ” അതിനുള്ള മറുപടിയാണ് ഈ പോസ്റ്റ്. എന്റെ ഉത്തരം കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, “അതെ. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങി എന്നത് വിശ്വസിക്കാൻ പറ്റാത്ത ഒന്നായി എനിക്ക് തോന്നുന്നില്ല” എന്നതാണ്. പക്ഷേ ഈ വിഷയത്തിൽ ഉത്തരം ഇങ്ങനെ പറഞ്ഞാൽ തീരെ തൃപ്തികരമാവില്ല എന്നതിനാൽ അല്പം വിശദീകരണം ആവാം. ചന്ദ്രനിൽ മനുഷ്യൻ ഇറങ്ങിയിട്ടില്ല എന്നും അത് അമേരിക്ക നടത്തിയ ഒരു നാടകം മാത്രമാണെന്നും വിശ്വസിക്കുന്നതിന് പലർക്കും പല കാരണങ്ങളുണ്ട്. അതിൽ പ്രധാനമായും നിരീക്ഷിച്ചിട്ടുള്ള കാരണങ്ങളിൽ ചിലത്, അത് വെറും നാടകമാണെന്ന് തെളിയിക്കുന്ന കുറേ ശാസ്ത്രീയ തെളിവുകൾ ചിലർ ചൂണ്ടിക്കാട്ടുന്നുണ്ടല്ലോ. കൊടി പറക്കുന്നത്, നിഴൽ വീഴുന്നത്, പ്രകാശം വീഴുന്നത് അങ്ങനെ… (പ്രശ്നം സംശയമാണ്) അമേരിക്ക ഒരു വൃത്തികെട്ട രാജ്യമാണ്. അവർ ഇതല്ല, ഇതിന്റെ അപ്പുറത്തെ നാടകം കളിക്കും. (പ്രശ്നം അമേരിക്കയാണ്) മനുഷ്യന് ചന്ദ്രനിൽ ഇറങ്ങുക സാധ്യമല്ല. സാധ്യമായിരുന്നെങ്കിൽ എന്തുകൊണ്

പ്രസവാനന്തരലോകവും പരലോകവും: ഒരു മറുപടി

ഒരമ്മയുടെ ഗർഭപാത്രത്തിലെ രണ്ട് ശിശുക്കൾ തമ്മിലുള്ള ഒരു സംഭാഷണം വായിക്കാനിടയായി. ശിശുക്കളിലൊരാൾ വിശ്വാസിയും മറ്റേയാൾ യുക്തിവാദിയും ആണ്. ഇപ്രകാരമാണ് സംഭാഷണം- In a mother’s womb were two babies. One asked the other: “Do you believe in life after delivery?” The other replied, “Why, of course. There has to be something after delivery. Maybe we are here to prepare ourselves for what we will be later.” “Nonsense” said the first. “There is no life after delivery. What kind of life would that be?” The second said, “I don’t know, but there will be more light than here. Maybe we will walk with our legs and eat from our mouths. Maybe we will have other senses that we can’t understand now.” The first replied, “That is absurd. Walking is impossible. And eating with our mouths? Ridiculous! The umbilical cord supplies nutrition and everything we need. But the umbilical cord is so short. Life after delivery is to be logically excluded.” The second insisted, “Well I think there is

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി

ന്യൂ ഹൊറൈസൺസ് പ്ലൂട്ടോയോടടുക്കുമ്പോൾ

സൗരയൂഥവീടിന്റെ വരാന്തയിൽ ചുറ്റിനടക്കുന്ന പ്ലൂട്ടോ എന്ന കുള്ളഗ്രഹത്തെ കാണാനായി പുറപ്പെട്ട ന്യൂ ഹൊറൈസൺസ് എന്ന ബഹിരാകാശ പേടകം ഏതാനം മണിക്കൂറുകൾക്കകം പ്ലൂട്ടോയോട് തൊട്ടടുത്തെത്തും. മനുഷ്യൻ ലക്ഷ്യം വച്ചിട്ടുള്ളതിൽ ഏറ്റവും ദൂരെയുള്ള ബഹിരാകാശവസ്തുവാണ് പ്ലൂട്ടോ എന്നതിനാൽ തന്നെ ബഹിരാകാശ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരിക്കും ഇത്. വളരെക്കാലം കൂടിയാണ് ഇത്തകമൊരു ദൗത്യം. ഇനി വളരെ വർഷത്തേയക്ക് ഇങ്ങനെയൊരെണ്ണം പ്രതീക്ഷിക്കാനുമില്ല. ന്യൂ ഹൊറൈസൺസ് ദൗത്യത്തെകുറിച്ച് ചില നുറുങ്ങുകൾ:   ഇതൊരു flyby ദൗത്യമാണ്. അതായത് പ്ലൂട്ടോയിൽ ഇറങ്ങാനോ അതിനെ ചുറ്റി സഞ്ചരിക്കാനോ പോലും പേടകത്തിന് സാധിക്കില്ല. പ്ലൂട്ടോ ഉപരിതലത്തിൽ നിന്നും 12,500 കി.മീ. അകലെക്കൂടി കടന്നുപോകുകയാണ് ചെയ്യുക. ഇത് നാളെ രാവിലെ ഇൻഡ്യൻ സമയം ഏതാണ്ട് 5.20 –ന് സംഭവിക്കും. ന്യൂ ഹൊറൈസൺസ് പേടകം ഇവിടന്ന് അങ്ങോട്ടുള്ള യാത്ര തുടങ്ങീട്ട് 9 കൊല്ലമായി! 2006 ജനുവരി 19-നാണ് അറ്റ്ലസ് V-551 എന്ന റോക്കറ്റിലേറി ഇത് കുതിച്ചുയർന്നത്. ഇവിടന്ന് അങ്ങോട്ട് പുറപ്പെടുമ്പോൾ ഇതുവരെ പര്യവേഷണം നടത്തിയിട്ടില്ലാത്ത ഒരേയൊരു ഗ്രഹം എന്ന നിലയിലായിരുന്നു പ്ലൂട്ടോ. പക്ഷേ ദൗത്

സ്കൂട്ടറഭ്യാസികളേ, ഒരു നിമിഷമൊന്ന് നിൽക്കണേ!

ഒരു ഫിസിക്സ് വിദ്യാർത്ഥി എന്ന നിലയിൽ എന്നെ ഏറെ അത്ഭുതപ്പെടുത്തുന്ന ഒരു കാഴ്ചയുണ്ട്- ഒരു സ്കൂട്ടർ, അതോടിക്കുന്ന പുരുഷൻ ഒരു കൈയിൽ ഹെൽമറ്റ് കോർത്തിട്ടുണ്ട്, പിന്നിൽ ഒരുവശത്തേയ്ക്കായി ഇരിക്കുന്ന സ്ത്രീ, ആ സ്ത്രീയുടെ ഒരു കൈയിൽ കൈകാലിട്ടടിച്ച് താഴേയ്ക്ക് തൂങ്ങിക്കിടക്കുന്ന ജീവനുള്ള ഒരു കുഞ്ഞ്, മറുകൈയിൽ ഒരു കെട്ട് വീട്ടുസാധനങ്ങൾ പല പല കവറുകളിലായി ഞാന്ന് കിടക്കുന്നു, സ്കൂട്ടർ സഞ്ചരിക്കുന്നത് കുണ്ടും കുഴിയും നിറഞ്ഞതോ, ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്നതോ ആയ റോഡിലൂടെ!  സ്ഥിരം കാണുന്ന കാഴ്ചയായതുകൊണ്ടാകണം നമുക്കീ കാഴ്ചയിൽ എടുത്തുപറയത്തക്കതായി ഒന്നും തോന്നാത്തത്. ഒരു വാഹനത്തിന്റെ സ്ഥിരത തീരുമാനിക്കുന്ന ഒരു സാങ്കല്പിക പ്രദേശം അതിന് കീഴിലുണ്ട്. അതിന്റെ തറയിൽ തൊടുന്ന എല്ലാ ഭാഗങ്ങളുടേയും കൂടി വക്കിലൂടെ ഒരു നൂല് ചുറ്റി ഒരു പ്രദേശം ഉണ്ടാക്കിയാൽ അതാണാ സ്ഥിരതാ പ്രദേശം. വാഹനത്തിന്റെ ഗുരുത്വകേന്ദ്രത്തിൽ നിന്നും ഭൂഗുരുത്വത്തിന്റെ ദിശയിൽ ഒരു വര താഴേയ്ക്ക് വരച്ചാൽ (ഇതിനെ പ്ലംബ് ലൈൻ എന്ന് വിളിക്കാം) അത് ഈ പ്രദേശത്തിനുള്ളിലായിരിക്കുന്നിടത്തോളം അത് സ്ഥിരതയോടെ നിൽക്കും. മറിച്ച് പ്ലംബ് ലൈൻ ആ സാങ്കല്പിക പ്രദേശത്തിന്

ചില പൈറസി ചിന്തകൾ

ഒരു സിനിമ തീയറ്ററിൽ പോയി കാണുന്നതും കമ്പ്യൂട്ടറിലോ ടീവിയിലോ കാണുന്നതും തമ്മിൽ വ്യത്യാസമുണ്ട്. അല്ലെങ്കിൽ ഉണ്ടാകണം. പക്ഷേ കേരളത്തിലെ എത്ര തീയറ്ററുകൾക്ക് ഈ 'വ്യത്യാസം' കൊടുക്കാൻ കഴിയുന്നുണ്ട് എന്നൊരു ചോദ്യം കൂടിയുണ്ട്.  വീട്ടിൽ കമ്പ്യൂട്ടർ/ടീവി സ്ക്രീനിൽ കണ്ടാൽ കിട്ടാത്ത എന്തെങ്കിലും ഒന്ന് തീയറ്ററിൽ നിന്ന് കിട്ടുമെങ്കിൽ ആ 'എന്തോ ഒന്നി'നാണ് തീയറ്ററിലെത്തുന്ന ശരാശരി പ്രേഷകർ വിലയിടുന്നത്. അതിന് തീയറ്ററുകാർ ഇടുന്ന വിലയും പ്രേഷകർ കല്പിക്കുന്ന വിലയും തമ്മിലുള്ള വ്യത്യാസം കൂടുന്തോറും അവർ തീയറ്ററിൽ നിന്ന് അകലും. പെയിന്റൊന്ന് മാറ്റിയടിച്ചാൽ ടിക്കറ്റ് റേറ്റ് ഇരട്ടിയാക്കുന്ന, പുറത്ത് അഞ്ച് രൂപയ്ക്ക് കിട്ടുന്ന ചായ പതിനഞ്ച് രൂപയ്ക്ക് വിൽക്കുന്ന, നേരേ ചൊവ്വേ വാഹനപാർക്കിങ്ങിനോ കൗണ്ടറിന് മുന്നിൽ ക്യൂ നിൽക്കുന്നതിനോ സൗകര്യമൊരുക്കാത്ത, ഇരിക്കാൻ സുഖമോ സിനിമ കാണാൻ സൗകര്യമോ നൽകുന്ന സീറ്റുകളില്ലാത്ത തീയറ്ററുകൾ എത്രത്തോളം പ്രേഷകരെ ആകർഷിക്കും? (സിനിമ കാണാൻ വരുന്നവരെ എന്തോ ഔദാര്യം ചോദിച്ച് ചെന്നവരെപ്പോലെ കൈകാര്യം ചെയ്യുന്നവ തീയറ്ററുകളുമുണ്ട്) നഗരങ്ങളിൽ മുളച്ചുപൊന്തുന്ന മൾട്ടിപ്ലെക്സുകളിൽ കാണുന

30 ഡിഗ്രി ‘ചൂട്’ ആകുന്നതെങ്ങനെ?

റേഡിയോയിലോ ടീവിയിലോ അന്തരീക്ഷ താപനില പറയുന്നത് ശ്രദ്ധിച്ചിട്ടുണ്ടാകും. കേരളത്തിലെ ശരാശരി താപനില ഏതാണ്ട് 30 ഡിഗ്രി സെൽസ്യസിനോട് അടുപ്പിച്ചാണ്. മിക്കപ്പോഴും അത് മുപ്പതിൽ താഴെ ആയിരിക്കുകയും ചെയ്യും. പക്ഷേ നമ്മുടെ ശരീരത്തിന്റെ ശരാശരി താപനില എത്രയാണെന്ന് സ്കൂളിൽ പഠിച്ചത് ഓർമ്മയുണ്ടോ? 37 ഡിഗ്രി. ഇനിയാണ് ചോദ്യം, ശരാശരി 37 ഡിഗ്രി ചൂടുമായി നടക്കുന്ന നമുക്ക് 30 ഡിഗ്രി മാത്രം താപനിലയുള്ള അന്തരീക്ഷത്തിൽ ചൂടനുഭവപ്പെടുന്നത് എങ്ങനെയാണ്? ഇവിടെയാണ് പ്രശ്നം. കാലാവസ്ഥാ വാർത്തകളിൽ പറയുന്ന അന്തരീക്ഷ താപനിലയായിരിക്കില്ല, നമുക്ക് ‘അനുഭവപ്പെടുന്ന താപനില’. നമ്മുടെ ശരീരത്തിന്റെ താപനിയന്ത്രണ സംവിധാനത്തിന്റെ (Thermoregulation) രീതിയാണ് ഇവിടെ പൊരുത്തക്കേട് ഉണ്ടാക്കുന്നത്. ശരീരത്തിലുണ്ടാകുന്ന അധികതാപം പുറത്തുകളയാൻ നമ്മുടെ ശരീരം പ്രധാനമായും ഉപയോഗിക്കുന്നത് വിയർക്കലിനെയാണ് (sweating) എന്നറിയാമല്ലോ. തൊലിക്കരികിലെ വിയർപ്പുഗ്രന്ഥികളിലൂടെ പുറത്തുവരുന്ന വിയർപ്പ് ശരീരത്തിൽ നിന്നും താപം ആഗിരണം ചെയ്ത് ബാഷ്പമായി (vapor) പോകുന്നതുവഴിയാണ് ശരീരത്തിന്റെ താപനില കുറയുന്നത്. ഒരാൾ ശരാശരി 6 ലിറ്റർ വിയർപ്പ് ഇതുപോലെ ബാഷ്പീകരിച്ച് കളയ

വലത്തൂന്ന് ചോരുന്നതും ഇടത്തേയ്ക്ക് എത്താത്തതും

അന്ധവിശ്വാസങ്ങൾ തഴച്ചുവളരുന്നു, കൈയിലിരിക്കുന്ന ഡിഗ്രികളെ നാണിപ്പിച്ചുകൊണ്ട് വിദ്യാസമ്പന്നർ സകല തട്ടിപ്പുകൾക്കും തലവെക്കുന്നു, ഉളുപ്പില്ലാതെ അതിനെ പൊതുവേദിയിൽ ന്യായീകരിക്കുന്നു, ആത്മീയ വ്യാപാരം പൊടിപൊടിക്കുന്നു, ജാതീയമായ വേർതിരിവ് വർദ്ധിക്കുന്നു, മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നു... ഇതൊക്കെ കാണുന്ന ഒരാൾക്ക് ബീ.ജെ.പി.യ്ക്ക് കൂടിക്കിട്ടുന്ന വോട്ടുകളുടെ എണ്ണത്തിൽ അത്ഭുതകരമായി ഒന്നും തന്നെയില്ല. അത് കൂടിയില്ലെങ്കിലാണ് എന്തോ പന്തികേട് സംശയിക്കേണ്ടത്. എല്ലാ പാർട്ടിക്കാരും അവരവരുടെ കണക്കിന് വോട്ടുകളുടെ എണ്ണമെടുത്ത് 'വിജയം' അവകാശപ്പെടുന്നുണ്ട്. എൽ.ഡി.എഫിന് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ കിട്ടിയ 193 വോട്ടാണ് വിജയം, യൂ.ഡി.എഫിന് തൊട്ടടുത്ത സ്ഥാനാർത്ഥിയെക്കാൾ കൂടുതൽ കിട്ടിയ 10128 വോട്ടും. ഫലത്തിൽ ലക്ഷണം കണ്ടിട്ട് ആരും തോറ്റിട്ടില്ല!  ഇടതുപക്ഷം ഇനിയും സാഹചര്യത്തിന്റെ ഗൗരവം മനസിലാക്കിയിട്ടില്ല എന്നാണ് തോന്നുന്നത്. യൂ.ഡീ.എഫ്- എൽ.ഡി.എഫ് ദ്വന്ദ്വങ്ങളിൽ ആടിക്കൊണ്ടിരുന്ന രാഷ്ട്രീയസാഹചര്യമാണ് കേരളത്തിൽ നിലനിന്നിരുന്നത്. സ്വാഭാവികമായും ഒരു കൂട്ടർക്ക് നഷ്ടപ്പെടുന്നതിന്റെ സിംഹഭാഗവും നേരെ മറുപക്ഷത്ത്