Skip to main content

എന്തിനെന്ന ചോദ്യം

മനുഷ്യന്‍ ഉണ്ടായിട്ടു ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ കഴിഞ്ഞു. അവന്റെ രീതികളും ചിന്താഗതികളും സംസ്കാരവും (അങ്ങനെ ഒന്നുണ്ടെങ്കില്‍) എല്ലാം മാറുന്നു. അവന്‍ ജനിക്കുന്നു, മരിക്കുന്നു. രണ്ടും ഒറ്റയ്ക്ക്. ഇവകള്‍ക്കിടയില്‍ കുറെ പേരെ കാണുന്നു, അറിയുന്നു അല്ലെങ്കില്‍ അറിയുന്നതായി ഭാവിക്കുന്നു, എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. വെറുതെ, ജനനത്തെ മരണവുമായി ബന്ധിപ്പിക്കാന്‍ എന്തൊക്കെയോ കോപ്രായങ്ങള്‍. ഇതൊക്കെ എന്തിന് എന്ന് കുറെ പേര്‍ ചിന്തിക്കുന്നു. ആര്‍ക്കും ഉത്തരം കിട്ടുന്നില്ല. ഒടുവില്‍ ചിലര്‍ സ്വയം ഉത്തരം സൃഷ്ടിക്കുന്നു. ഞാന്‍ ജനിച്ചത് നിനക്ക് വേണ്ടിയാണെന്ന് ചില കാമുകീ-കാമുകന്മാര്‍ പരസ്പരം പറയുന്നത് കേള്‍ക്കാറുണ്ട്. പിന്നീട് ചിലപ്പോള്‍ ഞാന്‍ ജനിച്ചത് നിന്നെ കൊല്ലാനാണെന്ന് പറയുന്നതിലേക്കുംഎത്താറുണ്ട്. ജനിച്ചതെന്തിനെന്ന ചോദ്യത്തിന് ഉത്തരം ഇല്ല എന്ന് തോന്നുമ്പോള്‍ ചിലര്‍ ആ ചോദ്യം ഉപേക്ഷിച്ച് ജീവിക്കുന്നത് എന്തിനെന്ന താരതമ്യേന എളുപ്പമുള്ള ചോദ്യത്തിന് പിന്നാലെ പോകും. അവിടെയും ഉത്തരം സ്വയം ഉണ്ടാകുന്നില്ല ഏന് വരുമ്പോള്‍ ഉത്തരം അവനവന്‍ തന്നെ സ്രിഷ്ടിക്കെണ്ടിവരും. ഏതൊരു ചോദ്യത്തിനും ഉത്തരങ്ങള്‍ പലതുണ്ട്. ചോദ്യകര്‍ത്താവിന്റെ തീരുമാനം അനുസരിച്ചിരിക്കും ശരിയായ ഉത്തരം. ഇനി ഒന്നും ശരിയായ ഉത്തരമായി തോന്നുന്നില്ല എങ്കില്‍ ചോദ്യം ചോദിക്കാതിരിക്കലാകും നല്ലത്.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...