Skip to main content

പ്ലംബിങ്ങും മാഗിയും തമ്മിലെന്ത്?

പ്ലംബിങ്ങും മാഗി നൂഡിൽസും തമ്മിൽ ഒരു ബന്ധമുണ്ട്.പ്ലംബിങ് (അഥവാ പ്ലംബർ) എന്ന വാക്കിന്റെ ഉത്ഭവം എവിടന്നാന്നറിയോ? പ്ലംബം (plumbum) എന്ന ലാറ്റിൻ വാക്കിൽ നിന്നാണത്. പ്ലംബം എന്ന വാക്കാകട്ടെ പണ്ടുകാലത്ത് മൃദുലോഹങ്ങളായ വെളുത്തീയം (plumbum candidum), കറുത്തീയം (plumbum nigrum) എന്നിവയെ സൂചിപ്പിക്കാനാണ് ഉപയോഗിച്ചിരുന്നത്. അതിൽ കറുത്തീയം എന്ന ലെഡ് (ഇതിന്റെ രാസപ്രതീകം ‘Pb’ വരുന്നത് plumbum-ൽ നിന്ന് തന്നെ) ആണല്ലോ ഇന്ന് മാഗി നൂഡിൽസിനെ വാർത്തയിലെത്തിച്ചിരിക്കുന്നത്. ഇനി ലെഡും പ്ലംബിങ് പണിയും തമ്മിലുള്ള ബന്ധം എന്താന്ന് ചോദിച്ചാൽ, പുരാതന റോമാ സാമ്രാജ്യത്തിൽ വെള്ളം കൊണ്ടുവരാനുള്ള പൈപ്പുകളെല്ലാം ലെഡ് ഉപയോഗിച്ചാണ് നിർമിച്ചിരുന്നത്. എളുപ്പത്തിൽ ഉരുക്കാനും വേർതിരിക്കാനും കൈകാര്യം ചെയ്യാനും ഒക്കെ കഴിയുമായിരുന്നതുകൊണ്ട് അക്കാലത്ത് ലെഡ് വളരെ സർവസാധാരണമായി ഉപയോഗിച്ചിരുന്നു. റോമാ സാമ്രാജ്യത്തിൽ മാത്രം പ്രതിവർഷം 80,000 ടൺ വരെ ലെഡ് ഉൽപ്പാദിപ്പിച്ചിരുന്നു എന്നാണ് കണക്ക്. 

അപ്പോ ലെഡ് വിഷമാണെന്ന് പറയുന്നതോ?

അതെ. നേരിയ അളവിൽ പോലും ശരീരത്തിന് വളരെ ദോഷകരമാണ് ലെഡ്. ഉള്ളിൽ ചെന്നുകഴിഞ്ഞാൽ ഇരുമ്പ്, സിങ്ക് തുടങ്ങിയ ശരീരത്തിനാവശ്യമായ ലോഹങ്ങളെ അനുകരിച്ച് പ്രധാന ശാരീരികശൃംഖലകളിൽ കടന്നുകൂടുകയാണ് പുള്ളിയുടെ രീതി. പ്രധാനമായും നാഡീവ്യൂഹത്തെയാണ് അത് തകരാറിലാക്കുന്നത്. അതുവഴി കുട്ടികളിൽ ബുദ്ധിമാന്ദ്യവും വിളർച്ചയുമൊക്കെ ഉണ്ടാക്കാൻ ഇതിന് കഴിയും. ഏതാണ്ട് എല്ലാ ശരീരഭാഗങ്ങളേയും തകരാറിലാക്കാൻ അതിന് കഴിവുണ്ട്. അതുകൊണ്ട് തന്നെ വളരെ സൂക്ഷിച്ച് മാത്രം കൈകാര്യം ചെയ്യേണ്ട ഒന്നാകുന്നു അത്. മാഗിയുടെ 1300 കോടിയുടെ ബിസിനസ് പൂട്ടിച്ച വാർത്തയിലാണ് നമ്മുടെ ശ്രദ്ധ. ഇങ്ങനെ ഒരു മാഗി നൂഡിൽസിനെ നടുക്ക് നിർത്തി കല്ലെറിഞ്ഞാൽ ഒഴിവാക്കാവുന്നതല്ല പതിയിരിക്കുന്ന അപകടം. മാഗിയിൽ അത് എവിടന്ന് വന്നു എന്നത് ചർച്ച ചെയ്യപ്പെടണം. മാഗിയിൽ ഉണ്ടെങ്കിൽ മറ്റ് സമാന ആഹാരവസ്തുക്കളുടെ അവസ്ഥ എന്താണെന്ന് പരിശോധിക്കപ്പെടണം. ഇലക്ട്രോണിക് ഉപകരണങ്ങൾ, ബാറ്ററികൾ, പെയിന്റുകൾ, കോസ്മറ്റിക്കുകൾ (കുട്ടികളെ പിടിച്ച് നിർത്തി എഴുതിക്കുന്ന കൺമഷി ഉൾപ്പടെ) എന്നിങ്ങനെ പല നിത്യോപയോഗ വസ്തുക്കളിലും ലെഡ് ഗണ്യമായ അളവിലുണ്ട്. കുട്ടികൾക്ക് വാങ്ങിക്കൊടുക്കുന്ന വിലകുറഞ്ഞ കളിപ്പാട്ടങ്ങൾ മിക്കതും ലെഡ് പെയിന്റുകൾ അടങ്ങിയതാണ് എന്നതിനാൽ ആ വഴി വരുന്ന അപകടം വലുതാണ്. പഴയ കമ്പ്യൂട്ടർ മോണിറ്റർ, ടീവീ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കുന്ന cathode ray tube-ൽ കിലോഗ്രാം കണക്കിന് ലെഡ് അടങ്ങിയിട്ടുണ്ടാകും. ഇതൊന്നും പോരാഞ്ഞിട്ട് വർഷാവർഷം ഗണേശോത്സവം പോലുള്ള അവസരങ്ങളിൽ വെള്ളത്തിലേയ്ക്ക് നമ്മൾ ഒഴുക്കിവിടുന്ന പെയിന്റടിച്ച പ്രതിമകൾ തരുന്ന ‘അനുഗ്രഹം’ വഴിയേ കിട്ടിക്കോളും. ഈ വെള്ളം എവിടൊക്കെ ചെല്ലുന്നോ അവിടൊക്കെ ലെഡും ചെല്ലും. അത് മാഗിയെങ്കിൽ മാഗി!

ലെഡിന്റെ ദോഷവശങ്ങൾ ഇന്നോ ഇന്നലെയോ കണ്ടെത്തിയതല്ല. നേരത്തേ പറഞ്ഞ റോമാസാമ്രാജ്യകാലത്ത് തന്നെ ഇത് തിരിച്ചറിഞ്ഞിരുന്നു. അന്നത്തെ ലെഡ് പൈപ്പുകൾ ഭൂമിക്കടിയിൽ ആയിരുന്നതിനാലും, പ്ലംബിങ് മേഖലയിലും ലെഡ് ഖനികളിലും ജോലി ചെയ്തിരുന്ന അടിമകളുടെ ജീവന് അന്ന് പുല്ലുവിലയായിരുന്നതിനാലും അന്നാരും അത് കാര്യമായി എടുത്തില്ല എന്നേയുള്ളു.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ?

ഇടിമിന്നലുള്ളപ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കാമോ? എങ്ങനെയാണ് മിന്നലുണ്ടാകുന്നത്? എന്താണ് മിന്നലേക്കുന്നതിന്റെ അപകടം? ഇത്തരം ചോദ്യങ്ങളുടെ ഉത്തരമാണീ വീഡിയോ.

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...