Skip to main content

കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം അമേരിക്കയാണെന്നാണ് വിവരം.

പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധം അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്തതാണ് ഈ നെറ്റ്‍വർക്കിന്റെ പ്രവർത്തനരീതി. ഇതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം മോഡേൺ മെഡിസിനെതിരേ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിലൂടെയാണ് കമ്പനി അതിന്റെ പദ്ധതികൾ നടത്തിയെടുക്കുന്നത് എന്നതാണ്. പ്രധാനമായും വാക്സിൻ വിരുദ്ധപ്രചരണങ്ങൾക്കാണ് ഇവർ ഊന്നൽ കൊടുക്കുന്നത്. ജനം വാക്സിൻ ഉപയോഗിക്കാതെ വരുമ്പോൾ പതിയെപ്പതിയെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ആ സമയത്ത് ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കുകയും ചെയ്യുകയാണ് പ്രധാന അജണ്ടയത്രേ. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്ത് വിലകൊടുത്തും അവയ്ക്കുള്ള മരുന്നുകൾ വാങ്ങാൻ സർക്കാരുകൾ നിർബന്ധിതരാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അമേരിക്കയിൽ വാക്സിൻ വിരുദ്ധരുടെ സഹായത്തോടെ മീസിൽസ് രോഗം തിരിച്ചുകൊണ്ടുവന്നപ്പോൾ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയ കമ്പനി ഈ തന്ത്രം മൂന്നാംലോക രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണറിവ്. ലാഭം കുറവായതിനാൽ പലപ്പോഴും മരുന്നുകമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നതിൽ താത്പര്യം കാണിക്കാറില്ല. പലപ്പോഴും സർക്കാർ തലത്തിലുള്ള സമ്മർദ്ദം കാരണമാണ് കമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നത്. മറിച്ച് വാക്സിന്റെ അഭാവത്തിൽ വരാവുന്ന രോഗങ്ങൾ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ വിലകൂടിയവയും അതുകൊണ്ട് തന്നെ കൂടുതൽ ലാഭകരവുമാണ്. രോഗികൾ അടിയന്തിരഘട്ടത്തിൽ സർക്കാർ വഴിയല്ലാതെ സ്വകാര്യ ആശുപത്രി-മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്ന് വാങ്ങാനും സാധ്യത കൂടുതലായതിനാൽ ആ വകയിലും മരുന്ന് കമ്പനികൾ വൻ ലാഭം ലക്ഷ്യമിടുന്നുണ്ട്. ഈ തിരിച്ചറിവാണ് വാക്സിൻവിരുദ്ധരെ ഈ സംരംഭത്തിൽ പങ്കാളികളാക്കാൻ കാരണം. കോടിക്കണക്കിന് രൂപയാണത്രേ ഈ വകയിൽ കേരളത്തിലെ ചില വാക്സിൻവിരുദ്ധ സംഘടനകൾക്ക് അമേരിക്കയിൽ നിന്ന് ലഭിയ്ക്കന്നത്.

ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments

  1. ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്

    Appo oru samshayam, ith aara e nasa.
    Pinne WhatsApp and facebook koodathe e-mail vazhi aayaal nasa pinangumo?������

    ReplyDelete
  2. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete
  3. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...