Skip to main content

മണോറമാ ഇംപാക്റ്റ്: മുഖം രക്ഷിക്കാൻ കൂടുതൽ ചിത്രങ്ങളുമായി നാസ

അമേരിക്ക ജംഗ്ഷൻ: മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങി എന്നത് സത്യമാണെന്ന് തെളിയിക്കാൻ അമേരിക്കയുടെ ബഹിരാകാശ ഏജൻസിയായ നാസ കൂടുതൽ ചിത്രങ്ങളുമായി രംഗത്ത്. പാലക്കാട് എൻജി. കോളേജിലെ എം.ടെക്. വിദ്യാർത്ഥികൾ വാട്സാപ്പും യൂട്യൂബും ഉപയോഗിച്ച് മനുഷ്യൻ ചന്ദ്രനിലിറങ്ങിയിട്ടില്ല എന്ന് കണ്ടെത്തിയ വാർത്ത കഴിഞ്ഞ ആഴ്ച മണോറമ പുറത്ത് വിട്ടിരുന്നു. ഇത് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിനെ തുടർന്നാണ് മുഖം രക്ഷിക്കാൻ ധൃതിപ്പെട്ട് ഇങ്ങനൊരു നീക്കം നാസ നടത്തിയിരിക്കുന്നത്. അപ്പോളോ ദൗത്യത്തിലേത് എന്ന് പറയപ്പെടുന്ന 8400-ഓളം ചിത്രങ്ങളാണ് അവർ ഫ്ലിക്കറിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്

എന്നാൽ ഈ ചിത്രങ്ങളൊന്നും സത്യമാകാൻ വഴിയില്ലെന്നും ഇത്രയും കാലം ഈ ചിത്രങ്ങളൊന്നും പുറത്തുവിടാത്ത നാസ ഡിജിറ്റൽ സാങ്കേതിക വിദ്യ ഇത്രയും പുരോഗമിച്ച ഈ കാലത്ത് ഫോട്ടോഷോപ്പ് ഉപയോഗിച്ച് നിർമിച്ച ന്യാജ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് ഞങ്ങളുടെ സ്വന്തം ശാസ്ത്രലേഖകൻ പറയുന്നത്. പാലക്കാട് കോളേജിലെ വിദ്യാർത്ഥികൾ ഫോട്ടോകൾ ഇതിനകം ഡൗൺലോഡ് ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞുവത്രേ. കോളേജിലെ കണക്ഷൻ bsnl ആയതിനാൽ ചിത്രങ്ങളിലെ തെറ്റ് കണ്ടുപിടിക്കാൻ അല്പം കൂടി സമയം വേണമെന്ന് അവർ മണോറമയോട് പറഞ്ഞു.

അമേരിക്ക അവരുടെ ബഹിരാകാശ ദൗത്യങ്ങൾക്കായി രൂപം കൊടുത്ത സംഘടനയാണ് നാസ എന്ന് പരക്കെ അറിയപ്പെടുന്നത്. റഷ്യയെ പറ്റിക്കാനായി 1969-ലാണ് അവർ സിനിമാ സെറ്റിട്ട് ചന്ദ്രനിൽ അമേരിക്കക്കാർ ഇറങ്ങിയതായി സ്ഥാപിക്കുന്ന വ്യാജവിഡിയോയും ചിത്രങ്ങളും പുറത്തുവിട്ടത്. പാലക്കാട്ടെ വിദ്യാർത്ഥികൾ വാട്സാപ്പ് എന്ന അത്യന്താധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തെളിയിക്കുന്നതുവരെ ലോകത്തെ മുഴുവൻ കബളിപ്പിക്കാൻ അവർക്കു കഴിഞ്ഞു. എന്നാൽ ബഹിരാകാശ ദൗത്യങ്ങൾക്ക് പകരം മഞ്ഞൾ അരച്ചുപുരട്ടിയാൽ ക്യാൻസർ മാറും, അതിരാവിലെ പച്ചവെള്ളം കുടിച്ചാൽ എയ്ഡ്സ് വരാതിരിക്കും തുടങ്ങിയ കേരളീയ നാട്ടറിവുകൾ സത്യമാണെന്ന് തെളിയിക്കുന്നതിലും, ഖുറാൻ, ബൈബിൾ, ഗീത തുടങ്ങിയ പുസ്തകങ്ങളിലെ ശാസ്ത്രം ശരിയാണെന്ന് സ്ഥാപിക്കുന്നതിലും ഒക്കെയായി നാസയുടെ ശ്രദ്ധ തിരിഞ്ഞുപോകുന്നതിനാലാണ് ബഹിരാകാശ രംഗത്ത് വേണ്ടത്ര ശോഭിയ്ക്കാൻ അവർക്ക് കഴിയാത്തത് എന്ന് കഴിഞ്ഞ ആഴ്ച നാസയിൽ നിന്നും പെൻഷൻ പറ്റിയ ശാസ്ത്രകാരൻ ഡോ. എഡ്വേർഡ് ഹംപോച്ചി ഒരു റഷ്യൻ ചാനലിനോട് വെളിപ്പെടുത്തിയിരുന്നു.

Comments

Post a Comment

Popular posts from this blog

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

കുഞ്ഞുമനസ്സിലേയ്ക്ക് നാം കയറ്റിവിടുന്നത്…

കുട്ടിക്കാലത്തെ എന്റെ ഏറ്റവും വലിയ ആഗ്രഹം, ഭൂമിയുടെ അച്ചുതണ്ടിന്റെ മുകളിൽ കയറിനിന്ന് താഴേയ്ക്ക് നോക്കി ഭൂമി കറങ്ങുന്നത് നേരിട്ട് കാണുക എന്നതായിരുന്നു. ഈ ആഗ്രഹം വളരെ നാൾ കൊണ്ടുനടന്ന ശേഷമാണ് ഭൂമിയുടെ അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന ഞെട്ടിക്കുന്ന ദുഃഖസത്യം ഞാൻ തിരിച്ചറിഞ്ഞത്. ഭൂമിയെക്കുറിച്ചുള്ള എന്റെ ധാരണകൾ പലതും  കൂടോടെ പറിച്ചുകളയാൻ നിർബന്ധിച്ച ഒരു തിരിച്ചറിവായിരുന്നു അത്. ഇന്നാലോചിക്കുമ്പോൾ, കുറച്ചുകാലം കൂടി ആ തെറ്റിദ്ധാരണ ഞാൻ കൊണ്ടുനടന്നിരുന്നു എങ്കിൽ എന്റെ അടിസ്ഥാന ശാസ്ത്രബോധം മൊത്തം കുളമാകുമായിരുന്നു. എന്റെ കാര്യത്തിൽ സംഭവിച്ചത്, ഭൂമിയുടെ കറക്കത്തെ പറ്റി ആദ്യം പഠിപ്പിച്ച ടീച്ചർ ഒരു ഗ്ലോബ് കറക്കിക്കാണിക്കുകയും, ഭൂമിയുടെ കാര്യത്തിൽ നടുക്കുള്ള അച്ചുതണ്ട് സാങ്കല്പികം മാത്രമാണെന്ന് പറയാൻ വിട്ടുപോകുകയും ചെയ്തു എന്നതാണ്. പക്ഷേ വളരെ ചെറിയ കുട്ടികളോട് സംസാരിക്കുമ്പോൾ ഇത്തരം ചെറിയ പിഴവുകൾ, അവരുടെ അടിസ്ഥാന ശാസ്ത്രബോധത്തിൽ കാര്യമായ ദുഃസ്വാധീനം ചെലുത്തും. പലപ്പോഴും നിസ്സാരമായൊരു ഭാഷാപ്രയോഗം മതി കാര്യങ്ങൾ തകിടം മറിയ്ക്കാൻ. നമ്മൾ ഭൂമിയുടെ ‘അകത്താണ്’ താമസിക്കുന്നത് എന്ന് മനസിലാക്കി വെച്ചിര...

ഇലക്ട്രോൺ മൈക്രോസ്കോപ്പ്: ഇലക്ട്രോണിനെന്താ ഇവിടെ കാര്യം?

ചിത്രത്തിൽ കാണുന്നത് എന്താണെന്നറിയാമോ? ഇതൊരു പൂമ്പൊടിയുടെ ചിത്രമാണ്, പക്ഷേ ഒരല്പം വലുതാക്കി എടുത്തിരിക്കുന്നു എന്നേയുള്ളൂ. കൃത്യമായി പറഞ്ഞാൽ 761 മടങ്ങ് വലുതാക്കി (761x magnification) ഒരു ഇലക്ട്രോൺ മൈക്രോസ്കോപ്പ് ഉപയോഗിച്ച് പകർത്തിയ, ചെമ്പരത്തിയുടെ പൂമ്പൊടിയുടെ (hibiscus pollen) ചിത്രമാണത് ഇത്തരം ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ ഇത് വായിക്കുന്നവർക്ക് അത്ര അപരിചിതമൊന്നുമാകാൻ വഴിയില്ല. പക്ഷേ ഇവിടെ ചോദ്യം മറ്റൊന്നാണ്. ഫോട്ടോ എടുക്കുന്നിടത്ത്, ഈ ‘ഇലക്ടോണി’ന് എന്ത് കാര്യം? ആറ്റത്തിൽ ന്യൂക്ലിയസ്സിന് ചുറ്റും കറങ്ങുന്നു എന്ന് പറയപ്പെടുന്ന ഇലക്ട്രോണിനെ ഇവിടെ കൊണ്ടുവരുന്നത് എന്തിനാണ്? ഉത്തരം ക്വാണ്ടം മെക്കാനിക്സാണ്!! സൂക്ഷ്മതലത്തിൽ പദാർത്ഥ കണങ്ങൾ തരംഗങ്ങളെപ്പോലെ പെരുമാറും എന്ന് ക്വാണ്ടം ഫിസിക്സ് പറയുന്നു. ഇത് അവിശ്വസനീയമായി തോന്നുന്നവർക്കുള്ള അസ്സല് തെളിവാണ് ഇലക്ട്രോൺ മൈക്രോസ്കോപ്പ് ചിത്രങ്ങൾ. ഇലക്ട്രോണുകളെന്ന സൂക്ഷ്മകണങ്ങളുടെ തരംഗസ്വഭാവം ചൂഷണം ചെയ്താണ് ഈ സാങ്കേതിക വിദ്യ പ്രവർത്തിക്കുന്നത്. സാധാരണ പ്രകാശത്തിന് പകരം ഇലക്ട്രോണുകളെ ഉപയോഗിക്കുമ്പോൾ വളരെയധികം കൂടുതൽ റെസല്യൂഷനിലുള്ള ചിത്രങ്ങ...