(പ്രചോദനം: നിദ്ര എന്ന മലയാളം സിനിമ) ജീവിതത്തില്‍  ഒരിക്കലെങ്കിലും ഒരു സുഹൃത്തിനെ "ഭ്രാന്താ" അല്ലെങ്കില്‍  "ഭ്രാന്തീ" എന്ന്  വിളിച്ചു കളിയാക്കാത്തവര്‍ ചുരുക്കമായിരിക്കും.  "ഉച്ചയ്ക്ക് മരുന്ന്  കഴിച്ചില്ലേ?" എന്ന് തുടങ്ങുന്ന തമാശ ചോദ്യങ്ങള്‍  വേറെ. ഇതൊക്കെ ഞാനും  ഒരുപാട് ചെയ്തിട്ടുള്ളതാണെങ്കിലും അത്തരം തമാശകളില്‍  നാം മറക്കുന്ന ചില  ഭീകരമായ സത്യങ്ങള്‍ ഉണ്ട്. തന്റെ ഉറ്റവര്‍ക്കോ തനിക്ക്  തന്നെയോ മാനസിക  രോഗം വന്നു കണ്ട അനുഭവം ഉള്ളവര്‍ ഇത്തരം തമാശകള്‍ തീരെ  സഹിക്കില്ല  എന്നതാണ് സത്യം. കാരണം അവര്‍ക്കറിയാം അത് എത്ര ഭീകരമാണെന്ന്. തീര്‍ച്ചയായും   നമ്മുടെ നാട്ടില്‍ മാനസിക രോഗങ്ങള്‍ രോഗിയെ സംബന്ധിച്ചും ചുറ്റുമുള്ളവരെ   സംബന്ധിച്ചും വളരെ ഭയാനകമാണ്. പക്ഷേ അതിനു കാരണം രോഗത്തിന്റെ ഭീകരത അല്ല,   മറിച്ച് നമ്മുടെ കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണെന്ന് മാത്രം. നമ്മുടെ  സമൂഹം  മാനസിക രോഗങ്ങളെയും രോഗികളെയും തീരെ അപക്വമായ രീതിയിലാണ് കൈകാര്യം   ചെയ്യുന്നത്. അടിസ്ഥാനപരമായി രണ്ടും രോഗങ്ങള്‍ മാത്രമാണു എന്നിരിക്കെ   മാനസികരോഗങ്ങളെ ശാരീരികരോഗങ്ങളോടൊപ്പം കാണാന്‍ എന്തുകൊണ്ടാണ് നമുക്ക്   കഴി...
ആൾക്കൂട്ടത്തിൽ കേൾക്കാതെ പോകുന്നത്