Skip to main content

അഹങ്കാരം ഒരു ദുര്‍ഗുണമോ?

പൊതുവേ സമൂഹത്തില്‍ ഇകഴ്ത്തപ്പെടുന്ന ഒരു സംഗതിയാണ് അഹങ്കാരം. ഒരാള്‍ അല്പം തന്നിഷ്ടം കാണിച്ചാല്‍, മറ്റുള്ളവരുടെ വാക്കിനു വേണ്ടത്ര പ്രാധാന്യം കൊടുക്കാതിരുന്നാല്‍, അല്പം കൂടുതല്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചാല്‍ ...അങ്ങനെ പലപ്പോഴും സമൂഹം അവനെ 'അഹങ്കാരി' എന്ന് വിളിച്ചു കുറ്റപ്പെടുത്താറണ്ട് . പക്ഷെ ഒരാള്‍ അഹങ്കാരിയായാല്‍ അത് സത്യത്തില്‍ മറ്റുള്ളവരെ ബാധിക്കാറുണ്ടോ? അപൂര്‍വ്വം ചില സന്ദര്‍ഭങ്ങളില്‍ ഒഴിച്ചാല്‍ ഒരാളുടെ അഹങ്കാരം അയാളെ അല്ലാതെ മറ്റാരെയും ഉപദ്രവിക്കാറില്ല. 'pride goes before a fall' എന്ന ആംഗല പഴഞ്ചൊല്ല് അഹങ്കാരിയുടെ 'fall' നെ പറ്റിയാണ് പറയുന്നത്. അങ്ങനെയെങ്കില്‍ സമൂഹം എന്തിനാണ് അവനെ വെറുക്കുന്നത്? അവനോട് സഹതാപമല്ലേ കാണിക്കേണ്ടത്? സത്യത്തില്‍ നാം ഒരു അഹങ്കാരിയെ വെറുക്കുന്നത് അവന്‍ അഹങ്കാരിയായതുകൊണ്ടല്ല. മറിച്ച് അവന്റെ അഹങ്കാരത്തെ നാം നമ്മുടെ അഹങ്കാരത്തോടുള്ള വെല്ലുവിളിയായി കാണുന്നത് കൊണ്ടാണ്. അവനോടു തോന്നുന്ന ഈര്‍ഷ്യ, അഹങ്കാരം എന്ന ദുര്‍ഗുണത്തോട്‌ നമ്മിലെ സദ്ഗുണം കാണിക്കുന്ന പ്രതികരണം അല്ല. മറിച്ച് അവനിലെയും നമ്മിലെയും അഹങ്കാരങ്ങള്‍ തമ്മിലുള്ള വികര്‍ഷണം ആണത്. ഞാന്‍ എത്രത്തോളം അഹങ്കാരിയാണോ, അത്രത്തോളം മറ്റുള്ളവരിലെ അഹങ്കാരത്തെ ഞാന്‍ വെറുക്കും. നമ്മുടെ ഭൂരിഭാഗം പ്രശ്നങ്ങളുടെയും ഉറവിടം നമ്മില്‍ ഓരോരുത്തരിലും ഉള്ള 'ഞാന്‍' എന്ന ബോധം തന്നെയാണ്. പക്ഷെ ഈ 'ഞാന്‍' എന്ന ബോധം ഞാന്‍ മാത്രമുള്ളപ്പോള്‍ ഉണ്ടാവില്ല എന്നതാണ് മറ്റൊരു വിരോധാഭാസം! ഒറ്റയ്ക്കിരിക്കുമ്പോള്‍ ഞാന്‍ നല്ലവനോ ചീത്തയോ അഹങ്കാരിയോ വിനയശീലനോ ഒന്നുമല്ല. മറ്റൊരാളുടെ സാനിധ്യത്തില്‍ എന്നില്‍ 'ഞാന്‍' എന്ന ബോധം ഉടലെടുക്കും. എന്നിലെ സ്വഭാവ വിശേഷങ്ങളെ ആധാരമാക്കി ഞാന്‍ മറ്റുള്ളവരെ അളക്കാന്‍ തുടങ്ങും. അപ്പോഴാണ്‌ നന്മ-തിന്മ വേര്‍തിരിവുകള്‍ അവിടെ ഉണ്ടാകുന്നത്. ഈ അഹംഭാവമാണ് ഒരു പരിധിവരെ നമ്മുടെ വ്യക്തിത്വം.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

സെക്കന്‍റ് ഷോ: രണ്ടു പാതിരാക്കഥകള്‍

സെക്കന്‍റ് ഷോ കഴിഞ്ഞ് ഒറ്റയ്ക്ക് തിരുവനന്തപുരം നഗരം മുതല്‍ 5 കിലോമീറ്റര്‍ തെക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹോസ്റ്റല്‍ വരെ നടക്കുന്ന ഒരു (ദു)ശീലം എനിക്കുണ്ട്. പലവിധ അനുഭവങ്ങളും കാഴ്ചകളും സമ്മാനിച്ചിട്ടുള്ള ആ യാത്രകളുടെ ഏടുകളില്‍ നിന്നും മാന്തിപ്പറിച്ചെടുത്ത രണ്ടു സംഭവങ്ങളാണ് ഇനി പറയുന്നത്. കുതിരപ്പോലീസും ഞാനും സംഭവം നടക്കുന്നത് ഇന്ന്‍ രാവിലെ 12.05 നു കിള്ളിപ്പാലത്തിനടുത്ത് 8.48 ഡിഗ്രി വടക്ക് 76.95 ഡിഗ്രി കിഴക്ക് കോര്‍ഡിനേറ്റുകളില്‍ ആണ്. ഞാന്‍ പതിവുപോലെ തനി ബൂര്‍ഷ്വാ സെറ്റപ്പില്‍ ചെവിയില്‍ ഇയര്‍ ഫോണും ബാക് പാക്കും ഒക്കെയായി നടന്ന്‍ വരുന്നു. കൊച്ചാര്‍ റോഡില്‍ നിന്നും നാഷണല്‍ ഹൈവേയിലേക്ക് വന്നുകൊണ്ടിരുന്ന രണ്ടു കുതിരപ്പോലീസുകാരില്‍ (ആശ്വാരൂഢസേന എന്ന്‍ വിവരമുള്ളവര്‍ പറയുന്ന ആ സാധനം) ഒരാള്‍ കൈകൊട്ടി വിളിക്കുന്നു. പണ്ട് ഇതേ ലൊക്കേഷനില്‍ വച്ച് വേഷം മാറി നിന്ന വിജയന്‍ IPS സര്‍ പൊക്കിയത് ഓര്‍ത്തുകൊണ്ട് ഞാന്‍ നിന്നു. "എങ്ങോട്ടെഡേയ്?" (ചോദ്യം) "സാറേ, പാപ്പനംകോട്" മറ്റേ പോലീസുകാരന്റെ മുഖത്തേക്ക് ഒന്ന്‍ നോക്കി, പിന്നെ വാച്ചിലും നോക്കിയിട്ട് വീണ്ടും ചോദ്യം ...