Skip to main content

കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം അമേരിക്കയാണെന്നാണ് വിവരം.

പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധം അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്തതാണ് ഈ നെറ്റ്‍വർക്കിന്റെ പ്രവർത്തനരീതി. ഇതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം മോഡേൺ മെഡിസിനെതിരേ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിലൂടെയാണ് കമ്പനി അതിന്റെ പദ്ധതികൾ നടത്തിയെടുക്കുന്നത് എന്നതാണ്. പ്രധാനമായും വാക്സിൻ വിരുദ്ധപ്രചരണങ്ങൾക്കാണ് ഇവർ ഊന്നൽ കൊടുക്കുന്നത്. ജനം വാക്സിൻ ഉപയോഗിക്കാതെ വരുമ്പോൾ പതിയെപ്പതിയെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ആ സമയത്ത് ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കുകയും ചെയ്യുകയാണ് പ്രധാന അജണ്ടയത്രേ. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്ത് വിലകൊടുത്തും അവയ്ക്കുള്ള മരുന്നുകൾ വാങ്ങാൻ സർക്കാരുകൾ നിർബന്ധിതരാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അമേരിക്കയിൽ വാക്സിൻ വിരുദ്ധരുടെ സഹായത്തോടെ മീസിൽസ് രോഗം തിരിച്ചുകൊണ്ടുവന്നപ്പോൾ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയ കമ്പനി ഈ തന്ത്രം മൂന്നാംലോക രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണറിവ്. ലാഭം കുറവായതിനാൽ പലപ്പോഴും മരുന്നുകമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നതിൽ താത്പര്യം കാണിക്കാറില്ല. പലപ്പോഴും സർക്കാർ തലത്തിലുള്ള സമ്മർദ്ദം കാരണമാണ് കമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നത്. മറിച്ച് വാക്സിന്റെ അഭാവത്തിൽ വരാവുന്ന രോഗങ്ങൾ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ വിലകൂടിയവയും അതുകൊണ്ട് തന്നെ കൂടുതൽ ലാഭകരവുമാണ്. രോഗികൾ അടിയന്തിരഘട്ടത്തിൽ സർക്കാർ വഴിയല്ലാതെ സ്വകാര്യ ആശുപത്രി-മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്ന് വാങ്ങാനും സാധ്യത കൂടുതലായതിനാൽ ആ വകയിലും മരുന്ന് കമ്പനികൾ വൻ ലാഭം ലക്ഷ്യമിടുന്നുണ്ട്. ഈ തിരിച്ചറിവാണ് വാക്സിൻവിരുദ്ധരെ ഈ സംരംഭത്തിൽ പങ്കാളികളാക്കാൻ കാരണം. കോടിക്കണക്കിന് രൂപയാണത്രേ ഈ വകയിൽ കേരളത്തിലെ ചില വാക്സിൻവിരുദ്ധ സംഘടനകൾക്ക് അമേരിക്കയിൽ നിന്ന് ലഭിയ്ക്കന്നത്.

ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments

  1. ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്

    Appo oru samshayam, ith aara e nasa.
    Pinne WhatsApp and facebook koodathe e-mail vazhi aayaal nasa pinangumo?������

    ReplyDelete
  2. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete
  3. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete

Post a Comment

Popular posts from this blog

വലിയവയുടേയും ചെറിയവയുടേയും വിചിത്രലോകങ്ങൾ

സാമാന്യബുദ്ധിയെ ചോദ്യം ചെയ്യുന്ന ആപേക്ഷികതാ സിദ്ധാന്തം (Relativity), ക്വാണ്ടം മെക്കാനിക്സ് എന്നീ വിഷയങ്ങളെ, പരമാവധി സാധാരണക്കാരുടെ ഭാഷയിൽ പരിചയപ്പെടുത്തുന്നതിനുള്ള ഒരു ശ്രമമാണിവിടെ. നമ്മുടെ നിത്യജീവിതത്തിലെ അനുഭവങ്ങളാണല്ലോ സാമാന്യബുദ്ധി രൂപം കൊള്ളുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. നമ്മുടെ ഭാവനയ്ക്ക് പോലും വഴങ്ങാത്തത്ര വലുതോ ചെറുതോ ആയ പല വസ്തുക്കളും അവയുൾപ്പെടുന്ന പ്രതിഭാസങ്ങളും നമുക്ക് തീരെ പരിചിതമല്ല. അതുകൊണ്ട് തന്നെ, നമ്മുടെ സാമാന്യബുദ്ധിയ്ക്ക് അനുസരിച്ചല്ല അവ പെരുമാറുന്നത് എന്നത് അംഗീകരിക്കാൻ സമയമെടുക്കും. അതാണ് റിലേറ്റിവിറ്റിയ്ക്കും ക്വാണ്ടം ഫിസിക്സിനും സംഭവിക്കുന്നത്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട എല്ലാ പ്രതിഭാസങ്ങളേയും പരിചയപ്പെടുത്തുന്നതിന് പകരം അവയുടെ ലോകം എന്തുകൊണ്ട് വിചിത്രമാകുന്നു എന്ന അന്തഃസത്തയിലാണ് ഊന്നൽ നൽകിയിരിക്കുന്നത്. മുന്നറിയിപ്പ്: ഇതിലെ ഉള്ളടക്കം കുറേയൊക്കെ over-simplified ആണ് എന്നത് ഫിസിക്സ് ഐച്ഛികവിഷയമായി പഠിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക.

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...

ആനവണ്ടിയുടെ ആനച്ചതി!

സിൽവർ ലൈൻ ജെറ്റെന്നും പറഞ്ഞ് കെ.എസ്.ആർ.ടീ.സീ കൊട്ടിഘോഷിച്ച് നിരത്തിലിറക്കിയ ബസുകളിലൊന്നിൽ ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നു. ഇന്നലെ രാത്രി 9:50-ന് ആലപ്പുഴ മുതൽ തിരുവനന്തപുരം വരെയായിരുന്നു ബുക്കിങ്. ആലപ്പുഴ ഒരു പരിപാടി കഴിഞ്ഞ് അത്യാവശ്യമായി അന്ന് തന്നെ മടങ്ങേണ്ടിയിരുന്നതുകൊണ്ടാണ് ബുക്കിങ് പോലുള്ള ചടങ്ങിനൊക്കെ നിന്നത്. ഇല്ലെങ്കിൽ ഇത്തരം സാഹചര്യങ്ങളിൽ പൊതുവേ കേ.വി.ട്രാവൽസ് (കിട്ടണ വണ്ടി ട്രാവൽസ്) ആണ് പതിവ്. ആലപ്പുഴത്തെ പരിപാടി കഴിഞ്ഞപ്പോൾ വൈകിയതുകൊണ്ട് ഓടെടാ ഓട്ടമായിരുന്നു. ആഹാരം പോലും നേരെ കഴിക്കാതെ ഓടി ടിക്കറ്റിൽ പറഞ്ഞിരുന്ന മുനിസിപ്പൽ സ്റ്റാൻഡിൽ എത്തി. ബസ് പോയിട്ടില്ല എന്ന് അര മണിക്കൂറായി അവിടെ കാത്ത് നിൽക്കുന്ന ഒരാളിൽ നിന്ന് ഉറപ്പിച്ചു. പിന്നങ്ങോട്ട് സമയം കളയാതെ വെയ്റ്റ് ചെയ്യാൻ തുടങ്ങി. ഒപ്പം ആലപ്പുഴയിലെ പ്രഭാഷണ പരിപാടിയ്ക്ക് ക്ഷണിച്ച ശ്രീ. ജോയിയും ഉണ്ട്. ആത്മാർത്ഥതയുടെ അസുഖം ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു എന്നെ ബസ് കയറ്റിവിട്ടിട്ടേ പോകുന്നുള്ളു എന്ന് മൂപ്പർക്ക് വാശി!  പറഞ്ഞ സമയം കഴിഞ്ഞ് അര മണിക്കൂറായിട്ടും ബസിന്റെ പൊടി പോലും നഹി. നമ്മുടെ റോഡല്ലേ, അതിലൂടെ ഓടുന്ന ബസല്ലേ അല്പസ്...