Skip to main content

കേരളത്തിൽ മരുന്ന് മാഫിയ: ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന മരുന്നുമാഫിയാ കമ്പനിയുടെ കേരളത്തിലെ ഇടപെടലുകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കഴിഞ്ഞ കുറേ വർഷങ്ങളായി കേരളത്തിലെ ആരോഗ്യരംഗത്ത് പരക്കെ സ്വാധീനം ചെലുത്തിയ, കോടികളുടെ ബിസിനസ് താത്പര്യം കൈയാളുന്ന കമ്പനിയുടെ ആസ്ഥാനം അമേരിക്കയാണെന്നാണ് വിവരം.

പെട്ടെന്ന് സംശയം തോന്നിക്കാത്ത വിധം അതിവിദഗ്ദ്ധമായി പ്ലാൻ ചെയ്തതാണ് ഈ നെറ്റ്‍വർക്കിന്റെ പ്രവർത്തനരീതി. ഇതിന്റെ ഏറ്റവും കൗതുകകരമായ ഭാഗം മോഡേൺ മെഡിസിനെതിരേ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനകളിലൂടെയാണ് കമ്പനി അതിന്റെ പദ്ധതികൾ നടത്തിയെടുക്കുന്നത് എന്നതാണ്. പ്രധാനമായും വാക്സിൻ വിരുദ്ധപ്രചരണങ്ങൾക്കാണ് ഇവർ ഊന്നൽ കൊടുക്കുന്നത്. ജനം വാക്സിൻ ഉപയോഗിക്കാതെ വരുമ്പോൾ പതിയെപ്പതിയെ മാരകരോഗങ്ങൾ പടർന്നുപിടിക്കുകയും ആ സമയത്ത് ആയിരക്കണക്കിന് കോടി രൂപയുടെ മരുന്നുകൾ വിറ്റഴിക്കുകയും ചെയ്യുകയാണ് പ്രധാന അജണ്ടയത്രേ. പകർച്ചവ്യാധികൾ പൊട്ടിപ്പുറപ്പെടുമ്പോൾ എന്ത് വിലകൊടുത്തും അവയ്ക്കുള്ള മരുന്നുകൾ വാങ്ങാൻ സർക്കാരുകൾ നിർബന്ധിതരാകുമെന്ന് അവർ കണക്കുകൂട്ടുന്നു. അമേരിക്കയിൽ വാക്സിൻ വിരുദ്ധരുടെ സഹായത്തോടെ മീസിൽസ് രോഗം തിരിച്ചുകൊണ്ടുവന്നപ്പോൾ കോടിക്കണക്കിന് ഡോളർ ലാഭമുണ്ടാക്കിയ കമ്പനി ഈ തന്ത്രം മൂന്നാംലോക രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു എന്നാണറിവ്. ലാഭം കുറവായതിനാൽ പലപ്പോഴും മരുന്നുകമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നതിൽ താത്പര്യം കാണിക്കാറില്ല. പലപ്പോഴും സർക്കാർ തലത്തിലുള്ള സമ്മർദ്ദം കാരണമാണ് കമ്പനികൾ വാക്സിനുകൾ ഉണ്ടാക്കുന്നത്. മറിച്ച് വാക്സിന്റെ അഭാവത്തിൽ വരാവുന്ന രോഗങ്ങൾ ചികിത്സിക്കാനുപയോഗിക്കുന്ന മരുന്നുകൾ വിലകൂടിയവയും അതുകൊണ്ട് തന്നെ കൂടുതൽ ലാഭകരവുമാണ്. രോഗികൾ അടിയന്തിരഘട്ടത്തിൽ സർക്കാർ വഴിയല്ലാതെ സ്വകാര്യ ആശുപത്രി-മെഡിക്കൽ സ്റ്റോറുകൾ വഴി മരുന്ന് വാങ്ങാനും സാധ്യത കൂടുതലായതിനാൽ ആ വകയിലും മരുന്ന് കമ്പനികൾ വൻ ലാഭം ലക്ഷ്യമിടുന്നുണ്ട്. ഈ തിരിച്ചറിവാണ് വാക്സിൻവിരുദ്ധരെ ഈ സംരംഭത്തിൽ പങ്കാളികളാക്കാൻ കാരണം. കോടിക്കണക്കിന് രൂപയാണത്രേ ഈ വകയിൽ കേരളത്തിലെ ചില വാക്സിൻവിരുദ്ധ സംഘടനകൾക്ക് അമേരിക്കയിൽ നിന്ന് ലഭിയ്ക്കന്നത്.

ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്.

Comments

  1. ഈ വിവരം എത്രയും പെട്ടെന്ന് വാട്സാപ്പ് വഴിയോ ഫെയ്സ്ബുക്ക് വഴിയോ ഷെയർ ചെയ്ത് പ്രിയപ്പെട്ടവരുടെ ജീവിതം രക്ഷിക്കണേ കൂട്ടുകാരേ എന്ന് നാസ അഭ്യർത്ഥിച്ചിട്ടുണ്ട്

    Appo oru samshayam, ith aara e nasa.
    Pinne WhatsApp and facebook koodathe e-mail vazhi aayaal nasa pinangumo?������

    ReplyDelete
  2. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete
  3. No much informationsin this article. No Evidence try to get more informations of the same..

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...