Skip to main content

ഇനിയൊരു സംസ്കാരം കൂടി നടക്കേണ്ടതുണ്ട്...

വലിയൊരു സെമിത്തേരിയുടെ കാവൽക്കാരനാണ് ഞാൻ
കത്തിക്കരിഞ്ഞതും മണ്ണിനടിയിൽ ജീർണിച്ച് കാലത്തിന്റെ ദുർഗന്ധം പേറുന്നതുമായ ശവശരീരങ്ങളാണവിടെ
എന്റെ തന്നെ കുറേ സ്വപ്നങ്ങളുടെ കബന്ധങ്ങൾ
തലകൾ ഞാൻ തന്നെയാണ് വെട്ടിയരിഞ്ഞത്
അവ പിടിച്ച് വലിച്ച വഴികളിലൂടെ ഓടിക്കയറാൻ മടിച്ചിട്ട്,
പിടി വിടുവിക്കാൻ, പിൻവലിയുവാൻ.
അതും വഴി മാറലുകളായിരുന്നു...
ആർക്കൊക്കെയോ വഴിയൊരുക്കുവാൻ,
ആരോടൊക്കെയോ യുദ്ധം ഒഴിവാക്കാൻ,
ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാൻ,
എന്റെ സ്വപ്നങ്ങൾ തെളിച്ച വഴികളിൽ നിന്നും സ്വയം മാറിയതാണ് ഞാൻ.
ആ കവാടങ്ങൾക്കരികിൽ ആ സ്വപ്നങ്ങളെ കൊന്നുതള്ളിയതും ഞാൻ തന്നെ.
ആരും കാണാതെ കുഴിച്ചുമൂടിയതും ചിരിയുടെ കപടാഗ്നിയിൽ കത്തിച്ച് കളഞ്ഞതും ഞാൻ തന്നെ.
ഈ സെമിത്തേരിയിൽ ഓർമ പുതുക്കാനും പൂക്കളർപ്പിക്കാനും ഞാൻ മാത്രമേയുള്ളു
ഇവിടെ മരിച്ച സ്വപ്നങ്ങൾ വേറേ ആർക്കും സ്വന്തമല്ല, ആർക്കുമവരെ അറിയുമില്ല.
കാരണം അവർ ജനിച്ച് വീഴും മുന്നേ മരിച്ചവരാണല്ലോ...
ഇന്നിപ്പോ എന്റെയുള്ളിൽത്തന്നെവിടെയോ ഒരു എതിർസ്വരം:
"നിന്നെയൊഴികേ എല്ലാവരേയും തൃപ്തിപ്പെടുത്താൻ നോക്കിയിട്ട് നീയെന്ത് നേടീ?"
ശരിയാണ്...
ഒന്നുമില്ല...
ഉള്ളിൽ വിപ്ലവം അലയടിച്ച് തുടങ്ങിയിരിക്കുന്നു
പിടിച്ചെടുക്കാവുന്ന അകലത്തിൽ പിടിവിട്ട് കളഞ്ഞവയുടെ കണക്കുപുസ്തകമാണ് മുന്നിൽ
ആർക്ക് വേണ്ടി? എന്തിന് വേണ്ടി?
വെറും ഭയം…
എതിർസ്വരങ്ങളോട്, മത്സരങ്ങളോട്, മല്ലിടലുകളോട്…
അതിന്നുമുണ്ട്,
ഉള്ളിൽ നുരയുന്ന വിപ്ലവസ്വരങ്ങളുമായി അത് കൊമ്പ് കോർക്കുന്നു
ഇവയിലൊന്ന് മരിച്ച് വീണേ പൊറുതിയുള്ളു
സ്വപ്നങ്ങളുടെ സെമിത്തേരിയിൽ,

ഇനിയൊരു സംസ്കാരം കൂടി ഉടൻ നടക്കേണ്ടതുണ്ട്...

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

സയൻസും രാഷ്ട്രീയവും

അലുവയും മത്തിക്കറിയും പോലുള്ള വിഷയങ്ങളാണ്. ഒന്നിന് മറ്റേതിൽ പങ്കില്ല, പരസ്പരം കൂട്ടിക്കലർത്തരുത് എന്നൊക്കെയാണ് പൊതുവേ പറയാറ്. ശരിയാണ് താനും. പക്ഷേ ചില പ്രധാനകാര്യങ്ങൾ കൂടി അതിനോട് ചേർത്ത് പറയേണ്ടതുണ്ട് എന്ന് തോന്നി. ഗുണ്ടകളെ എങ്ങനെ നിരപ്പാക്കാം! ചതിക്കാത്ത ചന്തു എന്ന സിനിമയിലെ ഒരു രംഗമോർക്കുന്നുണ്ടോ? നായകന് തടങ്കലിൽ കഴിയുന്ന കാമുകിയെ ഇറക്കിക്കൊണ്ട് വരണം. എങ്ങനെ സാധിയ്ക്കുമെന്നറിയാതെ ദുഃഖിച്ച് നിൽക്കുന്ന നായകനോട് ലാലിന്റെ കഥാപാത്രം കോൺഫിഡൻസ് നൽകുന്നവിധം ഒരു മാർഗം പറഞ്ഞുകൊടുക്കുന്നു. ''നീ നേരെ തോട്ടക്കാട്ടുകര സ്റ്റോപ്പിൽ ബസ്സിറങ്ങുന്നു. കവലേലെ പരമുനായരുടെ കടയിൽ നിന്ന് ഒരു കവർ ദിനേശ് ബീഡി വാങ്ങി കത്തിച്ച് പൊകേം വിട്ട്, നെഞ്ചും വിരിച്ച് അവളുടെ വീട്ടിലേയ്ക്ക് കേറി ചെല്ലുന്നു. അപ്പോൾ കുറേ ഗുണ്ടകൾ നിനക്ക് ചുറ്റും വരുന്നു. നീ അവരെയൊക്കെ അടിച്ച് നിരപ്പാക്കിയിട്ട് അവളെ തൂക്കിയെടുത്ത് ഇങ്ങോട്ട് പോരുന്നു." ഇത് സിനിമയിൽ തമാശയായിട്ടാണ് കാണിക്കുന്നത്. പക്ഷേ ചിലയിടങ്ങളിൽ ഏതാണ്ട് ഇതേപോലുള്ള മാർഗങ്ങൾ വളരെ സീരിയസ്സായിട്ട് ആൾക്കാർ പറയുന്നത് കേട്ടിട്ടുണ്ട്. ഉദാഹരണത്തിന്, ചില യുക്തിവാദി ...

ഭൂമിയെ കറക്കിക്കൊണ്ടിരിക്കുന്നതാര്?

വളരെ സാധാരണമായി ഉയരുന്ന ഒരു ചോദ്യമാണിത്. ഇത്രയും നാളായി ഇങ്ങനെ നിർത്താതെ കറങ്ങിക്കൊണ്ടിരിക്കാൻ മാത്രം ഊർജം എവിടന്നാണ് ഭൂമിയ്ക്ക് കിട്ടുന്നത് എന്ന ചിന്തയാണ് പലപ്പോഴും ഈ ചോദ്യത്തിലേയ്ക്ക് നയിക്കുന്നത്.  ഉത്തരം വ്യക്തമാകുന്നതിനായി ഈ ചോദ്യത്തെ ആ രീതിയിൽ വെവ്വേറെ രണ്ട് ചോദ്യങ്ങളായി നമുക്ക് വേർതിരിക്കാം. നിർത്താതെ കറങ്ങാൻ വേണ്ട ഊർജം ഭൂമിയ്ക്ക് കിട്ടുന്നത് എവിടെനിന്ന്? ഭൂമി കറങ്ങുന്നതെന്തുകൊണ്ട്? ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം വളരെ ലളിതവും ഒമ്പതാം ക്ലാസിലെ ഫിസിക്സ് പുസ്തകത്തിൽ നിന്നും കിട്ടുന്നതുമാണ്. (ബിരുദതലം വരെ ഫിസിക്സ് പഠിച്ചവർ വരെ ഈ ചോദ്യം ചോദിക്കുന്നത് കേട്ടിട്ടുണ്ട് എന്നത് നമ്മൾ പഠിക്കേണ്ടതുപോലെയല്ല അത് പഠിച്ചത് എന്ന് വ്യക്തമാക്കുന്നു). ന്യൂട്ടന്റെ ഒന്നാം ചലനനിയമം ആണിവിടെ കാണേണ്ടത്: “അസന്തുലിതമായ ഒരു ബാഹ്യബലം പ്രവർത്തിക്കാത്തിടത്തോളം ഏതൊരു വസ്തുവും അതിന്റെ നിശ്ചലാവസ്ഥയിലോ നേർരേഖയിലൂടെയുള്ള സമാനചലനത്തിലോ തുടരും” എന്നാണ് ഒന്നാം നിയമം പറയുന്നത്. നിശ്ചലമായിരിക്കുന്ന പമ്പരത്തെ കറക്കിവിടാൻ ബാഹ്യബലം കൂടിയേ തീരു. എന്നാൽ കറക്കിവിടൽ എന്ന പണി കഴിഞ്ഞ് ബാഹ്യബലം പിൻവാങ്ങിയാൽ പിന്നെ ആ ...