Skip to main content

വഴി പറഞ്ഞുകൊടുക്കൽ!

വഴി പറഞ്ഞുകൊടുക്കൽ എന്നത് ഒരു സവിശേഷ കഴിവാണെന്ന് തോന്നിയിട്ടുണ്ട്. നമ്മളത് തിരിച്ചറിയുന്നത്, ആ കഴിവില്ലാത്തവർ വഴി പറഞ്ഞുതരുമ്പോഴായിരിക്കും. ചില ആളുകളെ പരിചയമുണ്ട്- അവർക്ക് ഏതാണ്ടെല്ലാ സ്ഥലങ്ങളും പരിചിതമാണ്. പക്ഷേ അവര് പറഞ്ഞുതരുന്ന വഴി അനുസരിച്ച് ഒരിയ്ക്കലും ഉദ്ദേശിക്കുന്നിടത്ത് എത്താനാവില്ല. മോശം വഴി പറച്ചിലുകാർക്കുള്ള ചില പോരായ്മകൾ നിരീക്ഷിച്ചിട്ടുണ്ട്.
  • കേൾക്കുന്ന ആളിന് താൻ പറയുന്ന സ്ഥലങ്ങൾ എത്രത്തോളം പരിചിതമാണ് എന്നതിനെക്കുറിച്ച് ആലോചിക്കാതിരിക്കൽ- പറയുന്ന ആൾ വളരെ ഉറപ്പോടെയാണ് ഓരോ തിരിവുകളും സ്ഥലപ്പേരുകളും പറയുന്നതെങ്കിൽ പോലും ആദ്യമായി ആ സ്ഥലത്തുകൂടി പോകാൻ പോകുന്നയാളെ സംബന്ധിച്ച് രണ്ടോ മൂന്നോ തിരിവുകളും അത്ര തന്നെ സ്ഥലപ്പേരുകളും കേൾക്കുന്നതോടെ മിക്കവാറും കൺഫ്യൂഷനാവും. (ഒരുപാട് തിരിവുകളുള്ള വഴിയാണെങ്കിൽ ഞാൻ ആദ്യത്തെ രണ്ട് തിരിവുകൾ കഴിഞ്ഞ് ആളുകൾ ധാരാളം കാണാൻ ചാൻസുള്ള സ്ഥലപ്പേര് പറഞ്ഞുകൊടുത്തിട്ട് ബാക്കി അവിടെ ആരോടെങ്കിലും ചോദിക്കാൻ പറയും)
  • ദൂരം സമയത്തിലാക്കി പറയൽ- "അവിടന്ന് അഞ്ച് മിനിറ്റ് പോയിട്ട് ഇടത്തോട്ട് തിരിയണം..." എന്നൊക്കെ ചിലർ പറയും. അഞ്ച് മിനിറ്റ് കൊണ്ട് പലരും പല ദൂരമായിരിക്കും സഞ്ചരിക്കുന്നത്. തെറ്റായ തിരിവ് എടുക്കുന്നതോടെ കളി കൈവിട്ട് പോകും.
  • അടയാളങ്ങൾ തെരെഞ്ഞെടുക്കുന്നതിലെ അപാകതകൾ- പെട്ടെന്ന് കാണാൻ സാധ്യതയില്ലാത്ത അടയാളങ്ങൾ, വാഹനത്തിൽ പോകുന്നവരോട് വളവിലും മറുവശത്തുമൊക്കെയുള്ള കടകളുടെ പേരുകൾ, എന്നുവേണ്ട മതിലിൽ ഒട്ടിച്ചിരിക്കുന്ന സിനിമാ പോസ്റ്റർ വരെ അടയാളം പറഞ്ഞുകൊടുക്കുന്നവരെ കണ്ടിട്ടുണ്ട്.
ഇനിയും ഉണ്ടാവില്ലേ പലതും?

(വഴി പറഞ്ഞുകൊടുക്കുന്ന സമയത്ത് തോന്നിയിട്ടുള്ള ഒരു ബുദ്ധിമുട്ട് തെക്കോട്ട്, കിഴക്കോട്ട് എന്നൊക്കെ പറഞ്ഞാൽ ഭൂരിഭാഗം പേർക്കും അത് മനസിലാവില്ല എന്നതാണ്. ജ്യോതിശാസ്ത്രത്തിൽ കമ്പമുള്ളതുകൊണ്ട് എനിക്ക് പലപ്പോഴും ആദ്യം വായിൽ വരുന്നത് ഈ ദിശകളായിരിക്കും. സമപ്രായക്കാരാണെങ്കിൽ അതിന് തെറിവിളി ഏതാണ്ട് ഉറപ്പാണ്. "മനുഷ്യന് മനസിലാവുന്ന ഭാഷയിൽ പറയടാ"-ന്ന് പറയും അവർ)

Comments

  1. മറുനാട്ടുകാരായ ആളുകൾ നമ്മുടെ നാട്ടിൽ പൊതുഗതാഗതസൗകര്യം ഉപയോഗിക്കുമ്പോൾ നേരിടുന്ന ഒരു പ്രധാനപ്രശ്നം റൂട്ട് നമ്പർ ഇല്ലെന്നതാണ്.

    ReplyDelete

Post a Comment

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...