Skip to main content

"ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു"

ഞാന്‍ തെറ്റിദ്ധരിക്കപ്പെട്ടു എന്ന് പറയുന്നവര്‍ ശ്രദ്ധിക്കുക, ആ വാചകത്തിന്റെ അര്‍ഥം വളരെ സങ്കീര്‍ണമാണ്. അങ്ങനെ ഒരാള്‍ പറയുമ്പോള്‍ അവിടെ കുറഞ്ഞത് രണ്ട് ധാരണകള്‍ ഉണ്ട്; ഒരു തെറ്റായ ധാരണ, ഒരു ശരിയായ (അല്ലെങ്കില്‍ ശരിയായതെന്നു തോന്നുന്ന) ധാരണ. ഇവ രണ്ടും പരസ്പര വിരുധമായിരിക്കും. ഒരു തവണ ചില വ്യക്തികളോ സാഹചര്യങ്ങളോ ചേര്‍ന്ന് നിങ്ങളില്‍ ഒരു ധാരണ ഉണ്ടാക്കുന്നു, പിന്നീട് അതേ സാഹചര്യങ്ങളോ മറ്റെതെന്കിലുമോ പഴയതിന് വിരുദ്ധമായ മറ്റൊരു ധാരണ ഉണ്ടാക്കി. അപ്പോഴായിരിക്കുമല്ലോ മിക്കവാറും തെറ്റിദ്ധരിച്ചു എന്ന് തോന്നുന്നത്. പക്ഷെ ആലോചിക്കുക-എന്തായാലും ഒരു തവണ തെറ്റ് പറ്റി. പക്ഷെ അത് ആദ്യത്തെതിലോ രണ്ടാമത്തെതിലോ? രണ്ട് പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ക്ക് ഒരുമിച്ച് സത്യമാവാന്‍ കഴിയില്ലല്ലോ. അവയില്‍ ഒന്നെങ്കിലും കള്ളമായെ പറ്റൂ. പക്ഷെ അവയില്‍ സത്യവും കള്ളവും തിരിച്ചറിയല്‍ പലപ്പോഴും വിഷമകരമാണ്. എനിക്ക് തെറ്റ് പറ്റി എന്ന് ഞാന്‍ പറഞ്ഞേക്കാം, പക്ഷെ എവിടെയാണ് തെറ്റ് പറ്റിയത് എന്ന്‍ ഒരിക്കലും ഉറപ്പോടെ പറയാന്‍ എനിക്ക് കഴിയില്ല.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...