Skip to main content

പ്രപഞ്ചത്തിന്റെ ശാസ്ത്രീയചിത്രം - പ്രഭാഷണസമാഹാരം

നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തെക്കുറിച്ച് ഇന്ന് ശാസ്ത്രീയമായൊരു ധാരണ നിലവിലുണ്ട്. അതിനെപ്പറ്റി കുറച്ചുവാക്കുകളിൽ കുറച്ചുനേരം കൊണ്ട് സംസാരിക്കുക എന്നത് ഏതാണ്ട് അസാദ്ധ്യമാണ്. പക്ഷേ അത്തരമൊരു സമഗ്രവീക്ഷണത്തിൽ താത്പര്യം ഉള്ളവർക്കായി, ഞാൻ പലയിടത്തായി പലപ്പോൾ നടത്തിയ പ്രഭാഷണങ്ങളെ കോ‍ർത്തിണക്കി ഒരു ഒറ്റ പ്ലാറ്റ്ഫോമിൽ അവതരിപ്പിക്കാമെന്ന് കരുതി.

1. പ്രപഞ്ചത്തിലേക്കുള്ള ഏറ്റവും ആദ്യത്തെ ജനാല നമ്മുടെ ആകാശം തന്നെയാണ്. പ്രപഞ്ചം എന്താണെന്ന് മനസിലാക്കുന്നതിനും മുന്നേ തന്നെ ആകാശത്തെ മനസിലാക്കി നമ്മുടെ ജീവിതം മെച്ചപ്പെടുത്താൻ നമ്മുടെ പൂ‍ർവിക‍ർക്ക് കഴിഞ്ഞു. ഭൂമി ഉൾപ്പടെയുള്ള ഗോളങ്ങളുടെ ചലനം ഉപയോഗപ്പെടുത്തി കാലഭേദങ്ങളേയും കാലഗണനകളേയും മനസിലാക്കിയെടുത്തതെങ്ങനെ എന്ന് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ:


2. ആകാശത്തേയ്ക്ക് നോക്കിക്കൊണ്ട് തന്നെയാണ് പ്രപഞ്ചത്തിന്റെ ഘടന, വലിപ്പം എന്നിവയെക്കുറിച്ച് നമ്മൾ ധാരണകളുണ്ടാക്കിയത്. വെറും കണ്ണിന് പകരം ടെലിസ്കോപ്പ് പോലുള്ള ഉപകരണങ്ങൾ പ്രയോജനപ്പെടുത്തി എന്നേയുള്ളു. ആ നിരീക്ഷണങ്ങൾ പ്രപഞ്ചോല്പത്തി എങ്ങനെയായിരുന്നു എന്ന് അനുമാനിക്കാനും നമ്മളെ പ്രാപ്തരാക്കി. അതേപ്പറ്റി ഇവിടെ :


3. എല്ലാ നിരീക്ഷണങ്ങളും അങ്ങ് ദൂരെ നിന്ന് വരുന്ന പ്രകാശത്തെ പഠിയ്ക്കലാണ്. എന്നാൽ പ്രപ‍ഞ്ചരഹസ്യങ്ങൾ ആ പ്രകാശത്തിൽ നേരിട്ട് ദൃശ്യമാകില്ല. അതിന് പ്രകാശത്തിൽ രേഖപ്പെട്ടിരിക്കുന്ന കോഡുഭാഷ വായിച്ചെടുക്കാൻ കഴിയണം. ആ ഭാഷ പരിചയപ്പെടുത്തുന്ന വീഡിയോ ഇവിടെ :

4. എന്നാൽ പ്രപഞ്ചോല്പത്തി എന്ന, ഒരിയ്ക്കൽ മാത്രം സംഭവിച്ച, നമ്മളൊരിയ്ക്കലും ദൃക്സാക്ഷിയാകാൻ സാധ്യതയില്ലാത്ത ആ വിഷയം ഗ്രഹിക്കാൻ സ്പെയ്സും സമയവും തമ്മിലുള്ള പരസ്പരബന്ധം മനസിലാക്കേണ്ടതുണ്ട്. ആ രഹസ്യം ഗുരുത്വാകർഷണത്തെ മനസിലാക്കാനുള്ള ശ്രമത്തിലൂടെയാണ് നമുക്ക് വെളിപ്പെട്ടുകിട്ടിയത്. അത് വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

5. പ്രപഞ്ചം ഇന്നെത്ര വിശാലമായിരുന്നാലും ഒരുകാലത്ത് അത് വളരെ ചെറുതായിരുന്നു. ആ അവസ്ഥയിൽ വെറും ഊ‍ർജം മാത്രമേ ഉണ്ടായിരുന്നുള്ളു. അവിടെ നിന്ന് മൗലികകണങ്ങളും പിന്നീട് പതിയെ പതിയെ ആറ്റങ്ങളും തന്മാത്രകളുമൊക്കെയായിട്ടാണ് പ്രപഞ്ചം രൂപപ്പെട്ടത്. ആ പരിണാമത്തിന്റെ കഥ ഇവിടെ :

6. ഇതെല്ലാം ഉൾക്കൊള്ളാൻ ശ്രമിക്കുമ്പോൾ സാമാന്യബുദ്ധിയ്ക്ക് നിരക്കാത്ത ഒരുപാട് കാര്യങ്ങൾ നമുക്ക് തടസ്സം സൃഷ്ടിച്ചേക്കും. അവസാനമായി, ശാസ്ത്രം പഠിക്കുമ്പോൾ സാമാന്യബുദ്ധിയെ സൂക്ഷിച്ച് മാത്രം അകത്തുകയറ്റേണ്ടതിന്റെ ആവശ്യകത വിശദീകരിക്കുന്ന പ്രഭാഷണം ഇവിടെ :

7. സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്ന രീതിയിലാണ്, നമുക്ക് പരിചയമില്ലാത്ത അത്രയും വലിയ വേഗതയിൽ സഞ്ചരിക്കുന്ന വസ്തുക്കളും നമുക്ക് പരിചയമില്ലാത്തയത്രയും ചെറിയ വസ്തുക്കളും പെരുമാറുന്നത്. അത്തരം ചില വിചിത്ര പ്രതിഭാസങ്ങളെക്കുറിച്ച് ഇവിടെ:

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...