എവിടെയോ ആര്‍ക്കോ പിഴച്ചിരിക്കുന്നു. ചോദ്യങ്ങളും ഉത്തരങ്ങളും... ഇനിയും എത്രയോ കാതങ്ങള്‍ മുന്നിലേക്ക് നീണ്ടു കിടക്കുന്ന ഭാവിയുടെ അനിശ്ചിതമായ ചതുപ്പുനിലം... പിച്ചവെക്കാന്‍ പഠിച്ചു എന്ന ആത്മവിശ്വാസം പോലും കൈമുതലായി ഇല്ലാതെ ആ ചതുപ്പില്‍ നൃത്തം ചെയ്യാന്‍ പ്രേരിപ്പിക്കപ്പെടുകയാണ് ഞാന്‍. അവിടെ മണിമാളികകള്‍ പണിതുയര്‍ത്താനുള്ള പദ്ധതികള്‍ തയാറാക്കാന്‍ ആവശ്യപ്പെടുകയാണ് എല്ലാവരും. ഒഴുകലിലും ഒഴുക്കലിലും എനിക്കുകൂടി പങ്കുള്ള കണ്ണീര്‍ മഴയ്ക്ക് അകമ്പടി നല്‍കുന്ന വിദ്യുത് സീല്‍ക്കാരത്തില്‍ ചെവിപൊത്തി, ആ ജലനൂലുകള്‍ അവ്യക്തമാക്കിയ വിദൂരതയില്‍ എവിടെ നിന്നോ വരുന്ന ഞാന്‍ കേള്‍ക്കേണ്ട ആ ദീന രോദനത്തിന് പുറം തിരിഞ്ഞു നില്‍ക്കട്ടെ ഞാന്‍. പണ്ടേ ചുവടു പിഴച്ചു പോയെങ്കിലും മനസ്സ് ഇന്നും തളരാതെ തുടരുകയാണ് താണ്ഡവം. ഇനിയും കെട്ടിച്ചമയം അണിഞ്ഞുള്ള അഭിനയമത്സരം അവസാനിക്കുമ്പോള്‍ രംഗം ഏതെന്നോ കാണികള്‍ ഏതെന്നോ, രംഗമോ കാണികളോ ഉണ്ടോ എന്നുപോലുമോ അറിയാതെ അഭിനയം അവസാനിപ്പിക്കേണ്ടി വരുന്ന ദുര്യോഗം വീണ്ടും നേരിട്ടേക്കാം. ജനിച്ചുവെന്ന എന്റെ കുറ്റത്തിന് ജീവിക്കുന്നു എന്നതാകട്ടെ ശിക്ഷ.
നമ്മുടെയീ പ്രകൃതിയിൽ ചില നടപ്പുരീതികൾ ഉണ്ട്. ഞെട്ടറ്റ പഴം താഴെയ്ക്ക് വീഴും, ചൂട് ചായ തുറന്നുവച്ചാൽ അത് തണുക്കും, ഐസുവെള്ളം തുറന്നുവെച്ചാൽ അത് ചൂടാകും, എന്നിങ്ങനെ പ്രകൃതിയിൽ സ്വാഭാവികമായി നടക്കുന്ന പ്രക്രിയകളെയാണ് നടപ്പുരീതികൾ എന്നുദ്ദേശിച്ചത്. അതിന്റെയെല്ലാം പിന്നിൽ പ്രവർത്തിക്കുന്ന ചില പ്രകൃതിനിയമങ്ങൾ (Laws of nature) ഉണ്ട്. ഫിസിക്സ് ക്ലാസ്സിൽ അത്തരം നിയമങ്ങളെക്കുറിച്ച് നമുക്ക് പഠിയ്ക്കാൻ കഴിയും. പക്ഷേ ഇവിടുത്തെ വിഷയം ഈ നിയമങ്ങൾ മനസിലാക്കാൻ നമ്മൾ എത്രത്തോളം സജ്ജരാണ് എന്നതാണ്. ഈയുള്ളതൊക്കെ അനുസരിക്കുന്നത് ദൈവം എന്ന് വിളിക്കപ്പെടുന്നൊരു ആകാശമൂപ്പിലാൻ എഴുതിയുണ്ടാക്കിയ ഭരണഘടനാച്ചട്ടങ്ങളാണെന്ന് വിശ്വസിക്കുന്നവരെ സംബന്ധിച്ച് ഇപ്പറഞ്ഞതൊരു പ്രശ്നമേയല്ല. എന്തുകൊണ്ട് എന്ന ചോദ്യത്തിന് "അത് അങ്ങനെയാ!" എന്നൊരു മറുപടിയിൽ കാര്യം കഴിയും. അവർ ഭാഗ്യമുള്ളവരാണ്. അവരുടെ ജീവിതവും ചിന്തകളും, പഞ്ചസാര കൂടുതലിട്ടാൽ കട്ടൻചായക്ക് മധുരം കൂടും എന്നതുപോലെയുള്ള ലളിതമായ യുക്തിയിൽ കടന്നുപോകും. മറിച്ച് പ്രകൃതിനിയമങ്ങളെ കൂടുതൽ വിശദമായി മനസിലാക്കിയെടുക്കാൻ ഒരു ശ്രമം നടത്തിയാൽ, അത്ര എളുപ്പമുള്ളതല്ല അത്. പ്ര...
Comments
Post a Comment