Skip to main content

സ്വയം തിരിച്ചറിയല്‍...

നാം സ്വയം തിരിച്ചറിയേണ്ടത് വളരെ പ്രധാനം എന്ന് പല മഹാന്മാരും പറഞ്ഞിട്ടുണ്ട്, വളരെ ശരിയാണ്. പക്ഷെ മറ്റൊന്ന് കൂടിയുണ്ട് മനസ്സിലാക്കെണ്ടാതായിട്ടു, നാം എങ്ങനെ മറ്റുള്ളവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു എന്നത്. അബദ്ധങ്ങള്‍ പലതും സംഭവിക്കുന്നത്  ആ വ്യത്യസ്തതയെ കുറിച്ച് വേണ്ടത്ര തിരിച്ചറിവില്ലാതെ വരുമ്പോഴാണ്. എല്ലാവരും ശരിയെന്നു കരുതുന്നത്  ചെയ്യതിരിക്കുന്നവരെ 'ഭ്രാന്തര്‍' എന്ന് വിളിക്കും എന്ന്  Paulo Coelho എഴുതിയിരിക്കുന്നു. അതാണ്‌ ആദ്യം വേണ്ട തിരിച്ചറിവ്. നിങ്ങള്‍ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തരാനെങ്കില്‍, ഒരേ കാര്യം മറ്റുള്ളവര്‍ കാണുന്നതിനേക്കാള്‍ വ്യത്യസ്തമായാണ് നിങ്ങള്‍ കാണുന്നതെങ്കില്‍, നിങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവരുടെതില്‍ നിന്നും വ്യത്യസ്ഥമാന്നെങ്കില്‍( അത് എപ്പൊഴും ആയിരിക്കും) നിങ്ങള്‍ അത് ആരോടും പറയരുത്. നിങ്ങളെ ആരും വിശ്വസിക്കില്ല, വിശ്വസിച്ചാലും ആര്‍ക്കും അത് മനസ്സിലാകില്ല. എല്ലാവര്‍ക്കും സ്വന്തമായ അളവുകോലുകള്‍ ഉണ്ട്, അത് വെച്ച് അളക്കാന്‍ പറ്റാത്ത ഒന്നിനെയും സത്യമായി അവര്‍ അംഗീകരിക്കില്ല. നിങ്ങള്‍ പറയുന്നത് സത്യമാണെങ്കില്‍, നിങ്ങള്‍ ആത്മാര്‍ത്ഥമായാണ്  സംസാരിക്കുന്നതെങ്കില്‍, നിങ്ങളുടെ ഉദ്ദേശ്യം ശുദ്ധമാണെങ്കില്‍, മറ്റെയാള്‍ അത് വിശ്വസിക്കാതെ വരുമ്പോള്‍ നിങ്ങള്ക്ക് വിഷമം വരുന്നത് സ്വാഭാവികം. പക്ഷെ, അതില്‍ അര്‍ത്ഥമില്ല. കുറ്റം നിങ്ങളുടെതാണ്.  "As long as you are the odd one, it doesn't matter who is wrong and who is right, it doesn't matter who is fast and who is slow, always you are the one who suffers" എന്ന് ഈയുള്ളവന്റെ തന്നെ ഒരു പഴയ കഥാപാത്രം പറയുന്നു. അതിനാല്‍ നിങ്ങള്‍ വ്യത്യസ്തനാണെന്ന് തിരിച്ചറിയുന്ന നിമിഷം, അങ്ങനെ പ്രത്യക്ഷപ്പെടുക, ഭ്രാന്തു പറയുക, ആര്‍ക്കും അതില്‍ പരാതി ഉണ്ടാവില്ല, എല്ലാവരും ചിരിക്കുമായിരിക്കും, പക്ഷെ അത് നല്ലതാണ്. പക്ഷെ ഒരിക്കലും നിങ്ങള്‍ മനസ്സിലാക്കപ്പെടണം എന്ന്  ആഗ്രഹിക്കരുത്. നിങ്ങള്‍ വിഷമിക്കേണ്ടി വരും. ഇനി നിങ്ങളുടെ അനുഭവങ്ങളില്‍ ചിലത് പറഞ്ഞാലേ ആശ്വാസം കിട്ടൂ എന്നുണ്ടെങ്കില്‍ അത് മറ്റൊരാളുടെ അനുഭവം എന്ന രൂപത്തില്‍ അവതരിപ്പിക്കുക, അത് മറ്റുള്ളവര്‍ വിശ്വസിക്കും. അത് ഒരിക്കലും നിങ്ങളുടെ സ്വകാര്യ ദുഖമായി പ്രത്യക്ഷപ്പെടരുത്, എന്നാല്‍ അതിനു നിങ്ങള്‍ വിലകൊടുക്കേണ്ടി വരും.

Comments

Popular posts from this blog

തലച്ചോറിലെ ബാക്കി കിടക്കുന്ന 90%...

നമ്മുടെ തലച്ചോറിന്റെ പത്ത് ശതമാനത്തിൽ താഴെയേ ഒരു സാധാരണവ്യക്തി ഉപയോഗിക്കുന്നുള്ളൂ എന്ന കാര്യം വളരെ പ്രശസ്തമാണ്. അതിന്റെ ശാസ്ത്രീയവശം പരിശോധിക്കുകയാണ് ഇവിടെ...

ചതിക്കുന്ന പെണ്ണുങ്ങള്‍

 "ഒരു പുരുഷന്‍ ഏറ്റവും സ്നേഹിക്കുന്നത് അമ്മയേയാണ്. കാരണം ജീവിതത്തില്‍ അവനെ ചതിക്കാത്ത ഒരേയൊരു പെണ്ണ് അമ്മയാണ്"- ഈ വാചകം സോഷ്യല്‍ മീഡിയയില്‍ കുറേയേറെ പ്രചരിച്ച് കണ്ടിട്ടുണ്ട്. ഷെയര്‍ ചെയ്തവരില്‍ വിദ്യാസമ്പന്നരും ഉണ്ടെന്നത് തമാശ. കാരണം ബൂമറാങ്ങ് പോലെ തിരിച്ചടിക്കുന്ന കണ്ടെത്തലാണ് ഇത്. ഇത് എഴുതി ഉണ്ടാക്കിയവനും ഷെയര്‍ ചെയ്ത് ആണത്തം തെളിയിച്ചവന്‍മാര്‍ക്കും ഇതുപോലെ 'ഏറ്റവും സ്നേഹമുള്ള ഒരു അമ്മ' കാണുമല്ലോ. പക്ഷേ അവരുടെ അമ്മയായ ആ സ്ത്രീ അവര്‍ക്കും അവരുടെ സഹോദരങ്ങള്‍ക്കും മാത്രമാണ് 'അമ്മ' എന്നതുകൊണ്ടും മറ്റുള്ളവര്‍ക്ക് അവര്‍ വെറുമൊരു സ്ത്രീ മാത്രം ആയതിനാലും, ഇപ്പറഞ്ഞ അണ്ണന്‍മാരുടെ ആണത്തമുള്ള അപ്പന്‍മാരെ ഉള്‍പ്പെടെ ഒരുപാട് ആണുങ്ങളെ ചതിച്ച സ്ത്രീയാണ് ആ അമ്മ എന്ന് വേണം മനസിലാക്കാന്‍. അതായത് സ്വയം തള്ളയ്ക്ക് വിളിക്കുന്ന ഏര്‍പ്പാട്! "പെണ്ണ് ചതിക്കും" എന്ന ആശയം ഒരു പ്രപഞ്ചസത്യമെന്നപോലെ പറയപ്പെടുന്ന നാടാണ് നമ്മുടേത്. വിദ്യാസമ്പന്നര്‍ എന്നവകാശപ്പെടുന്നവര്‍ പോലും സംശയലേശമന്യേ ഇത് ശരിവെക്കുന്നതും കണ്ടിട്ടുണ്ട്. സൂപ്പര്‍ താരങ്ങളും താരക്കുഞ്ഞുങ്ങളുമൊക്കെ ഞെളിഞ്ഞ് നി...

ലിഫ്റ്റ്

നടന്ന് തളരുന്നിടത്ത് ഒരു കാറിൽ ലിഫ്റ്റ് കിട്ടുന്നത് എത്ര ആശ്വാസകരമായിരിയ്ക്കും അല്ലേ? എന്റെയാ ധാരണ മാറിയത് ഞാൻ എമ്മസ്സി പഠിയ്ക്കുന്ന കാലത്താണ്. കഥ ഇങ്ങനെ... ഞാൻ ഒരു പ്രമുഖ ഗവേഷണസ്ഥാപനത്തിൽ എമ്മസ്സി പ്രോജക്റ്റ് ചെയ്യുന്ന സമയം. എന്നും രാവിലെ ബസിൽ നിന്നിറങ്ങി ഏതാണ്ട് ഒന്നര കിലോമീറ്റർ നടന്നാണ് സ്ഥാപനത്തിലേയ്ക്ക് പോകുന്നത്. അങ്ങോട്ട് ബസ് ഇല്ലാഞ്ഞിട്ടല്ല, മറിച്ച് അന്നും (അതെ, അന്നും) മൊടയ്ക്ക് കുറവില്ലാതിരുന്നതുകൊണ്ട് മാത്രമാണ് ബസിന് വേണ്ടി കാക്കാതെ വേനൽക്കാലത്തെ വെയിലും കൊണ്ട് രാവിലെ ഒമ്പതര മണിയ്ക്കുള്ള ഈ നടത്തം. സംഭവദിവസവും ഞാൻ ആവേശത്തിന് ലവലേശം ചോർച്ച സംഭവിക്കാതെ ആഞ്ഞ് നടക്കുകയാണ്. ഏതാണ്ട് പാതി ദൂരം ആയപ്പോഴേയ്ക്കും ഒരു മാരുതി-800 വന്ന് തൊട്ടടുത്ത് നിർത്തി. ഓടിച്ചിരുന്ന മദ്ധ്യവയസ്കൻ ഒരു ചോദ്യം, "ABCD- ലെ പയ്യനല്ലേ?" (ABCD = സ്ഥാപനത്തിന്റെ പേര്) സാങ്കേതികമായി ABCD-ലെ പയ്യനല്ല എന്നും രണ്ടുമാസത്തെ എമ്മസ്സി പ്രോജക്റ്റ് ചെയ്യാനായി വന്ന വരുത്തനാണെന്നും വിശദീകരിക്കാൻ നടുറോഡിലെ പൊരിവെയിൽ ഒരു നല്ല സാഹചര്യമല്ലായിരുന്നു. അത് തിരിച്ചറിഞ്ഞപ്പോഴേയ്ക്കും, "കേറനിയാ... ഞാനും അവിടെയാ...